കേളി
കേളി കലാസാംസ്കാരിക വേദി

ജനു
31

ഷരീഫ്‌ പൈക്കാടന്‍

ആറാം അണുശക്തിയായി തീര്‍ന്നെണ്റ്റെ വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ

ഒത്തീല ചായ കുടിക്കുവാനെങ്കിലെന്‍ ഹൃത്തിലെന്തൂഷ്മള ചാരിതാര്‍ത്യം!” (ഒളപ്പമണ്ണ)

1974-ലെ ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിനു ശേഷം കവി എഴുതിയതാണ്‌ ഈ വരികള്‍. മൂന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷവും ഈ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. 1974-ലും 98-ലും ഇന്ത്യ സ്വന്തമായി ആണവ പരീക്ഷണങ്ങള്‍ നടത്തി. ആണവ ഇന്ധനത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന 17 റിയാക്ടറുകളും തോറിയം എന്ന മൂലകത്തിണ്റ്റെ സമ്പന്നമായ നിക്ഷേപവും നമ്മുടെ രാജ്യത്തിനുണ്ട്‌. എന്നിട്ടും ഉത്പാദിപ്പിക്കുന്ന മൊത്തം ഊര്‍ജ്ജത്തിണ്റ്റെ അഞ്ച്‌ ശതമാനത്തിന്‌ താഴെ മാത്രമേ ആണവ മേഖലയില്‍ നിന്ന്‌ ലഭിക്കുന്നുള്ളൂ. എന്താണ്‌ കാരണമെന്ന്‌ ചരിത്രം പരിശോധിച്ചു നോക്കുമ്പോള്‍ കണക്കിലെ കളികള്‍ക്കപ്പുറത്ത്‌ ചില വസ്തുതകള്‍ കാണാം.

ഭാരതത്തെപ്പോലെ ഒരു കാര്‍ഷിക സംസ്കൃതിക്ക്‌ അതിണ്റ്റെ അടിസ്ഥാനപരമായ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ അമേരിക്കയോ, മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെയോയുള്ള ഒരു വികസിത വ്യവസായികരാജ്യത്തിണ്റ്റെ ഊര്‍ജ്ജസംഭരണ മാതൃക കടം കൊള്ളേണ്ടേതുണ്ടോ? സ്വാതന്ത്യ്രാനന്തര ഭാരതം ചേരിചേരാനയം സ്വീകരിച്ചപ്പോള്‍ തന്നെ “നെഹ്‌റുവിയന്‍ സോഷ്യലിസ”മെന്ന ഓമനപ്പേരില്‍, അറിയപെടുന്ന റഷ്യയുമായുണ്ടായിരുന്ന അടുപ്പം യാദൃശ്ചികമായിരുന്നില്ല. രണ്ട്‌ കാര്‍ഷിക സംസ്കാരങ്ങള്‍ തമ്മിലുള്ള സ്വാഭാവിക ജനിതക യോജിപ്പ്‌ ഇരു രാജ്യങ്ങളിലേയും ജനങ്ങളെ മാനസിക യോജിപ്പിലെത്തിച്ചു. അതൊന്നും രാഷ്രീയ ധ്രുവീകരണത്തിണ്റ്റെ വഴിയിലൂടെയല്ല മറിച്ച്‌ മാനസിക കൂടുച്ചേരലായിരുന്നു. നെഹ്‌റുവിനെപ്പോലെയുള്ള ഒരു നയതന്ത്രജ്ഞന്‌ ഈ യോജിപ്പ്‌ കാണാതിരിക്കാനാവുമായിരുന്നില്ല.

ഇന്ത്യയുടെ പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താത്ത കെടുകാര്യസ്ഥതയാണിന്നുള്ളത്‌. ഫോസില്‍ ഇന്ധനങ്ങളല്ലാത്ത, പാരമ്പര്യേതര, ജലഊര്‍ജ്ജസ്രോതസ്സുകള്‍ അതിണ്റ്റെ തന്ത്രപരമായ വിന്യാസത്തിണ്റ്റെ അഭാവം മൂലം കാര്യമായ ഊര്‍ജ്ജോത്പാതനം നടത്തുന്നില്ല. പുതിയ ലോകക്രമത്തില്‍ അടിസ്ഥാന വികസനത്തിനു വേണ്ടിവരുന്ന ഊര്‍ജ്ജത്തിണ്റ്റെ ലഭ്യത-അളവ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്‌. പക്ഷേ ഈ അനുപാതങ്ങളെ സമീകരിക്കാന്‍ വേണ്ടി മറ്റ്‌ രാജ്യങ്ങളിലുള്ള കോര്‍പറേറ്റുകളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ആത്യന്തികമായി എന്ത്‌ സംഭവിക്കുന്നുന്നു എന്നത്‌ മഹാരാഷ്ട്രയിലെ ‘എന്‍റോണ്‍’ പദ്ധതി ഓര്‍മ്മപ്പെടുത്തുന്നു.

മറ്റൊരു കാര്യം, ആറ്റമിക ഊര്‍ജ്ജം ഒരു ഇന്ധനമെന്ന രീതിയില്‍ ഒരു കാലത്തും വ്യാഖ്യാനിക്കപ്പെട്ടിട്ടില്ല എന്നാണ്‌. ലോക രാഷ്ട്രീയത്തില്‍ സൈനിക ആവശ്യങ്ങളുടെ മുന്‍പന്തിയില്‍ തന്നെയായിരുന്നു ആണവോര്‍ജ്ജത്തിണ്റ്റെയും സ്ഥാനം. അമേരിക്ക ഇനി “സൈനികേതര ആവശ്യങ്ങള്‍ക്കും ആണവ ഊര്‍ജ്ജത്തെ ഉപയോഗിക്കാം” എന്നൊരു പ്രഖ്യാപനം നടത്തിയതു വഴി രാഷ്ട്രീയമായി ആണവോര്‍ജ്ജത്തിനുണ്ടായിരുന്ന ‘ചീത്തപ്പേര്‌’ ഇല്ലതാകില്ല. ആണവ ഊര്‍ജ്ജത്തെ സൈനികവും സൈനികേതരമെന്നും വിഭജിക്കാന്‍ കഴിയില്ലെന്നാണ്‌ ഇന്ത്യന്‍ ശാസ്ത്രജ്ഞരും പറയുന്നത്‌. ചുരുക്കത്തില്‍ സമ്പുഷ്ട യുറേനിയവും ഊര്‍ജ്ജത്തെ വേര്‍തിരിച്ചെടുക്കുന്ന റിയാക്ടറുകളും സൌജന്യമായി കിട്ടിയാല്‍ പോലും അതില്‍നിന്ന്‌ വൈദ്യുതി മാത്രമാണ്‌ ഉണ്ടാവുകയെന്ന്‌ ഉറപ്പ്‌ പറയാനാവില്ലെന്നാണ്‌ ശാസ്ത്രലോകം പറയുന്നത്‌. ഈ കാരണങ്ങള്‍ കൊണ്ടൊക്കെയായിരിക്കണം ഇന്ത്യയെപ്പോലൊരു രാജ്യത്ത്‌ വാണിജ്യപരമായി ആണവ ഇന്ധനത്തിണ്റ്റെ സംഭാവന തുലോം കമ്മിയായത്‌.

പക്ഷേ ആണവോര്‍ജ്ജം, ഒരു ഊര്‍ജ്ജ സ്രോതസ്സ്‌ എന്ന നിലയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഊര്‍ജ്ജത്തിണ്റ്റെ ആവശ്യങ്ങളെ ദൂരവ്യാപകമായി മുന്നോട്ട്‌ നയിക്കാന്‍ സഹായകരമാണെന്ന്‌ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ എല്ലാ ഊര്‍ജ്ജ മേഖലയിലുമായി ഉത്പാദിച്ചത്‌ 1,30,000 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. ആണവ ഇന്ധനം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായാല്‍ വര്‍ഷത്തില്‍ 16,000 മെഗാവാട്ട്‌ കൂടി അധികം കണ്ടെത്താനാവും. ഈ കണക്കില്‍ 2011-12ഓടു കൂടി രാജ്യത്തിണ്റ്റെ വൈദ്യുതി ഉത്പാദനം ആവശ്യങ്ങള്‍ കഴിഞ്ഞും മിച്ചമുണ്ടാകുമെന്നാണ്‌ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്‌. ഈ കണക്കുകള്‍ക്കപ്പുറം, ക്രമാനുഗതമായി ഫോസില്‍ ഇന്ധനങ്ങളുടെ എണ്ണം കുറച്ച്‌ കൊണ്ടുവരാം എന്നുള്ളതാണ്‌ ഇതിലുള്ള ഗുണപരമായ കാര്യം. നിലവില്‍ ഇന്ത്യയുടെ ഊര്‍ജ്ജോല്‍പാദനത്തില്‍ കല്‍ക്കരി 51%വും എണ്ണ 36%വും പ്രകൃതിവാതകങ്ങള്‍ 8%വുമാണ്‌ ഉപയോഗിക്കുന്നത്‌. ഇതില്‍ തന്നെ കല്‍ക്കരിയുടെ 51% ഉപയോഗം അടുത്ത 40 വര്‍ഷക്കാലം തുടര്‍ന്ന്‌ പോയാല്‍ കല്‍ക്കരിയുടെ നിക്ഷേപം ഒട്ടു മുക്കാലും തീരുകയും ചെയ്യും. സ്വാഭാവികമായും രാജ്യത്തിണ്റ്റെ ഊര്‍ജ്ജ ആവശ്യങ്ങളുടെ പകുതിയിലധികവും സംഭാവന ചെയ്യുന്ന കല്‍ക്കരി നിക്ഷേപത്തിണ്റ്റെ കുറവ്‌ ഭാവിയില്‍ മറ്റ്‌ ഊര്‍ജ്ജ മേഖലയിലേക്ക്‌ നീങ്ങേണ്ടിവരും എന്ന മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുക വഴി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ഡൈയോക്സൈഡിണ്റ്റെ അളവ്‌ ഭീമമായ വിധം ഉയര്‍ന്നിരിക്കുന്നു. ആഗോളതാപനത്തിണ്റ്റെ രസതന്ത്രം ഇക്കാര്യത്തില്‍ അതി സങ്കീര്‍ണ്ണമൊന്നുമല്ല. അന്തരീക്ഷത്തിലേക്ക്‌ കത്തിച്ചു കളയുന്ന കാര്‍ബണിണ്റ്റെ ഓരോ പടലവും ആഗോളതാപനത്തിണ്റ്റെ ഗതിവേഗം കൂട്ടുന്നുത്‌ കൊണ്ട്‌ തന്നെ ഇവയുടെ ഉപയോഗം കുറച്ചു കൊണ്ട്‌ മാത്രമേ ഇത്‌ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. ആണവോര്‍ജ്ജത്തിന്‌ ഈ പരിമിതികളെ അപ്പാടെ മറികടക്കാനാവില്ല. ആണ വോര്‍ജ്ജം കൊണ്ട്‌ കൂടുതലും വൈദ്യുതിയാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. ഫോസില്‍ ഇന്ധനങ്ങളാവട്ടെ വാഹനങ്ങള്‍ ഓടിക്കാന്‍ അത്യന്താപേക്ഷികവുമാണ്‌. എങ്കിലും ഒരു പരിധിവരെ ആണവോര്‍ജ്ജം ഫോസില്‍ ഇന്ധനങ്ങളുടെ പാരിസ്ഥിതിക പരിമിതികളെ മറികടക്കുന്നുണ്ട്‌. ആണവോര്‍ജ്ജം ഉപയോഗിക്കുന്ന അളവിലുള്ള ഭീമമായ കുറവാണ്‌ അതിനു കാരണം. ഒരു പൌണ്ട്‌ യുറേനിയം കൊണ്ട്‌ 1500 ടണ്‍ കല്‍ക്കരി കത്തിക്കുമ്പോഴുണ്ടാകുന്ന താപമാണ്‌ ലഭിക്കുന്നത്‌! പക്ഷേ വിവേചനപരമല്ലാതുള്ള ഉപയോഗം ആണവോര്‍ജ്ജത്തെ ദുരന്തപര്യവസായിയാക്കിയ സന്ദര്‍ഭങ്ങളും വിരളമല്ല. ഉക്രൈനിലെ ‘ചര്‍ണോബില്‍’ റിയാക്ടറില്‍ സംഭവിച്ച അണുവികരണ ചോര്‍ച്ചയും അതിനെ തുടര്‍ന്നുണ്ടായ ദുരന്തവും ഈരംഗം ആവശ്യപ്പെടുന്ന വലിയ രീതിയിലുള്ള സംരക്ഷണത്തിണ്റ്റെ ആവശ്യകത വിളിച്ചോതുന്നതാണ്‌.

അണുസംഖ്യ കൂടുതലുള്ള മൂലകങ്ങളാണ്‌ ആണവോര്‍ജ്ജത്തിനു വേണ്ടി ഉപയോഗിക്കുന്നത്‌. സാധാരണയായി യുറേനിയം (അണുസംഖ്യ-92), പ്ളൂട്ടോണിയം(94), തോറിയം(90) എന്നിവയാണ്‌ അതിണ്റ്റെ ലഭ്യതയനുസരിച്ചുപയോഗിക്കുന്നത്‌. മൂലധാതു ലോഹങ്ങളുടെ സമ്പുഷ്ടീകരണ (enrichment) ത്തിലൂടെ സമ്പന്നമായ പിണ്ട(mass)ത്തോടു കൂടിയ അണുഘടകങ്ങളെ വിഘടിപ്പിക്കുകയും അതിലൂടെ പുറംതള്ളപ്പെടുന്ന ഭീമമായ താപത്തെ ഊര്‍ജ്ജമായി പരിണാമപ്പെടുത്തുകയുമാണ്‌ ചെയ്യുന്നത്‌. ആണവ റിയാകടറുകളിലാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. ഇത്തരത്തില്‍ ലോകത്ത്‌ 440 റിയാക്ടറുകളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്‌. കൂടാതെ 69 എണ്ണത്തിണ്റ്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്‌. യുറേനിയം ഉത്പാദനത്തിണ്റ്റെ 94%വും പത്ത്‌ രാജ്യങ്ങളിലാണ്‌ നടക്കുന്നത്‌. അതില്‍ തന്നെ കാനഡ (28%), ആസ്ട്രേലിയ(23%) വലിയ പങ്ക്‌ വഹിക്കുന്നു. കൂടാതെ കസാക്കിസ്ഥാന്‍, റഷ്യ, നമീബിയ, നൈജര്‍ എന്നീ രാജ്യങ്ങളും ക്രമമായി യുറേനിയം എന്ന മൂലധാതുലോഹം ഖനനം ചെയ്യുന്നുണ്ട്‌. സമ്പുഷ്ടീകരണ പ്ളാണ്റ്റുകള്‍ കൂടുതലും യൂറോപ്പിലാണ്‌. ഫ്രാന്‍സ്‌, ജര്‍മ്മനി, നെതര്‍ലാണ്റ്റ്സ്‌, ബ്രിട്ടന്‍, അമേരിക്ക, റഷ്യ, എന്നീ രാജ്യങ്ങളിലായാണ്‌ പ്ളാണ്റ്റുകളിലധികവും സ്ഥിതി ചെയ്യുന്നത്‌. സ്വാഭാവികമായും സമ്പുഷ്ടീകരണ പ്ളാണ്റ്റുകളുള്ള ഈ രാജ്യങ്ങള്‍ തന്നെയാണ്‌ ആണവോര്‍ജ്ജത്തിണ്റ്റെ വ്യാപാര ഗതിവിഗതികള്‍ നിശ്ചയിക്കുന്നത്‌. റഷ്യയൊഴികെ മറ്റ്‌ അഞ്ച്‌ രാജ്യങ്ങളും ഈ അടിസ്ഥാനത്തില്‍ തന്നെ 1972 ഫെബ്രുവരിയില്‍ പാരീസില്‍ കൂടുകയും ആണവ ഊര്‍ജ്ജത്തിണ്റ്റെകുകുത്തക ഈ രാജ്യങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ അത്‌ കമ്പോള വല്‍ക്കരിക്കുന്ന (orderly marketing)നയത്തിന്‌ രൂപം നല്‍കുകയും ചെയ്തു.

1972-ലെ പാരീസ്‌ കൂടിക്കാഴ്ചക്ക്‌ ശേഷം ഒരു ചരക്ക്‌ (commodity) എന്ന രീതിയില്‍ യുറേനിയത്തെ കമ്പോളവല്‍ക്കരിക്കാന്‍ അമേരിക്കക്കും മറ്റ്‌ നാല്‌ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കഴിഞ്ഞു. 1980 വരെ ഈ ‘കച്ചവടം’ അഭംഗുരം തുടരുകയും ചെയ്തു. പക്ഷേ എഴുപതുകള്‍ക്ക്‌ ശേഷം സ്ഥിതിഗതികള്‍ രാഷ്ട്രീയമായി മാറിയപ്പോള്‍ യുറേനിയത്തിണ്റ്റെ “കച്ചവട കൃഷിയില്‍” മന്ദിപ്പുണ്ടായി. ഇതിന്‌ നിദാനമായത്‌, യൂറോപ്പില്‍ നിന്ന്‌ തന്നെയുള്ള പാരിസ്ഥിതിക-സുരക്ഷാ കാരണങ്ങളും കൂടാതെ ലോകത്ത്‌ മറ്റ്‌ ചില രാജ്യത്ത്‌ ഭീമന്‍ ജലവൈദ്യുതി പദ്ധതികള്‍ വികസിപ്പിച്ചെടുത്തതുമായിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ 1989 കാലത്ത്‌ അസംസ്കൃത യുറേനിയത്തിണ്റ്റെ (yellow cake) വില ഒരു പൌണ്ടിന്‌ 10 ഡോളറില്‍ താഴെയായി. തൊണ്ണൂറുകളില്‍ ലോക രാഷ്ട്രീയത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ യുറേനിയത്തിണ്റ്റെ വ്യാപാര പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമായി. സോവിയറ്റ്‌ യൂനിയണ്റ്റെ തകര്‍ച്ചയും ശീതകാല യുദ്ധം അവസാനിച്ചതും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ചൊല്‍പ്പടിക്ക്‌ നിര്‍ത്താന്‍ അമേരിക്കക്ക്‌ സഹായകരമായി. 2007 ജനുവരിയില്‍ യുറേനിയത്തിണ്റ്റെ വില ലോകമാര്‍ക്കറ്റില്‍ റെക്കോര്‍ഡായിരുന്നു. വിലയുയര്‍ത്തി നിര്‍ത്തിക്കൊണ്ട്‌ തന്നെ യുറേനിയം വ്യാപാരം ചെയ്യാന്‍ കഴിയുന്ന എല്ലാ അടിസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ന്‌ അമേരിക്കക്ക്‌ മുമ്പിലുണ്ട്‌. ഇന്ത്യയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്തോ-അമേരിക്കന്‍ ആണവ സഹകരണ കരാറായ, കരാര്‍ ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്താണെന്ന്‌ ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നത്‌ കൌതുകകരമായിരിക്കും.

അമേരിക്കയുടെ ആണവ കരാര്‍ നയപരമായി തീരുമാനിക്കുന്നത്‌ 1954-ല്‍ അവര്‍ പാസാക്കിയ AEA (Atomic Energy Act) ആണ്‌. ഈ നിയമത്തിലെ 123 സെക്ഷന്‍ പ്രകാരം മറ്റ്‌ രാജ്യങ്ങളുമായി ഉഭയകക്ഷികരാറു വഴി ആണവ സഹകരണം നടത്താമെന്നും, അത്‌ എങ്ങനെയൊക്കെ ആവാമെന്ന്‌ ഓരോ രാജ്യത്തിണ്റ്റെയും പ്രത്യേകമായ അവസ്ഥ പരിഗണിച്ചുകൊണ്ട്‌ AEA സെക്ഷന്‍ 123 പ്രകാരമുള്ള കരാര്‍ ഉണ്ടാക്കാമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്‌. ആസ്ത്രേലിയ മുതല്‍ ഉക്രൈന്‍ വരെയുള്ള രാജ്യങ്ങളുമായി എങ്ങനെയാണ്‌ ആണവ സഹകരണം എന്നത്‌ സെക്ഷന്‍ 123 വിശദീകരിക്കുന്നുണ്ട്‌.

ഇന്ത്യയില്‍ ഈ കരാര്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌. അമേരിക്കയുടെ മുന്‍കാല ചരിത്രം പ്രത്യേകിച്ചും വികസന പാതയിലൂടെ മുന്നേറിക്കെണ്ടിരിക്കുന്ന ഒരു ഏഷ്യന്‍ രാജ്യത്തിന്‌ ഒട്ടും ഗുണകരമല്ലാത്ത സന്ദേശമാണ്‌ നല്‍കുന്നത്‌. രാജ്യത്തിനകത്ത്‌ പ്രതിപക്ഷമായ ബി.ജെ.പി കരാറിനെ എതിര്‍ക്കുന്നത്‌ യാഥാസ്ഥിക പ്രതിപക്ഷത്തിണ്റ്റെ പേരിലാണെങ്കില്‍ കോഗ്രസ്സിലെ തന്നെ പാരമ്പര്യവാദികള്‍, ഒട്ടുമിക്ക ശാസ്ത്രജ്ഞര്‍, എഴുത്തുകാരും ബുദ്ധിജീവികളും കരാറിനെ എതിര്‍ക്കുന്നത്‌ അവഗണിക്കാനാവില്ല. മറുവശത്ത്‌ ഇടതുപക്ഷങ്ങള്‍ അവരുടെ ചരിത്രപരമായ കടമ എന്നുള്ള രീതിയില്‍ തന്നെയാണ്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അമേരിക്കയുമായുള്ള ഈ കരാറിനെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

ഈ കരാര്‍ കച്ചവടത്തില്‍ പറയുന്നത്‌ അടുത്ത 40 വര്‍ഷത്തേക്ക്‌ ഇന്ത്യ കഷ്ടപ്പെട്ട്‌ ഊര്‍ജ്ജമേഖലയില്‍ ഗവേഷണം നടത്തേണ്ടതില്ല, രാജ്യത്തിണ്റ്റെ ആഭ്യന്തര വികസനത്തിനു വേണ്ട ഊര്‍ജ്ജം ഉല്‍പാദിപ്പിക്കനാവശ്യമായ അടിസ്ഥാന കാര്യങ്ങള്‍ അമേരിക്ക ഒരുക്കിത്തരും എന്നാണ്‌. ഒരു ഉഭയകക്ഷി കരാറില്‍ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച്‌ ധാരാളമുണ്ട്‌, എന്താണ്‌ ആമേരിക്കയുടേ നേട്ടമെന്ന്‌ നോക്കേണ്ടത്‌ കച്ചവടത്തിലെ സാമാന്യബുദ്ധിയാണ്‌. അമേരിക്കയുടേ നേട്ടം “ഹൈഡ്‌” (മറച്ചു വെച്ചത്‌) എന്നാണ്‌ അപ്പോള്‍ കാണാന്‍ കഴിയുന്നത്‌. അത്‌ 2006 ഡിസംബറില്‍ അമേരിക്കന്‍ കോഗ്രസ്സ്‌ പാസാക്കിയ ഹൈഡ്‌ ആക്റ്റില്‍, അവരുടെ വളഞ്ഞ ഭാഷ കൃത്യമായി പറയുന്നുണ്ട്‌. ചില വസ്തുക്കള്‍ കരാറുമായി അമേരിക്കക്ക്‌ നേരിട്ടുള്ള നേട്ടം ഉണ്ടാക്കിക്കൊടുന്നുണ്ടെന്ന്‌ കാണിക്കുന്നു. ഈ കച്ചവടം വഴി അമേരിക്കയുടെ പ്രത്യക്ഷ നേട്ടം 85 ബില്യന്‍ ഡോളറാണ്‌. അതായത്‌ 3,57,000 കോടി രൂപയുടെ നേരിട്ടുള്ള നേട്ടം. ഇതിലെ രാഷ്ട്രീയ-സാമൂഹിക പാരിസ്ഥിതിക നേട്ടം ഇതിലേറെ കൂടുതലാണ്‌.

അമേരിക്കയുടെ യുറേനിയം ‘സൈഡ്‌ സ്റ്റോക്കും’ അതു പോലെ അനുബന്ധസാമഗ്രികളും കാത്തു സൂക്ഷിക എന്നത്‌ അവര്‍ക്ക്‌ വളരെ ചെലവേറിയ ഏര്‍പ്പാടാണ്‌. ഇത്തരം ഒരവസ്ഥയില്‍, യുദ്ധസാഹചര്യങ്ങള്‍ സൃഷ്ടിച്ച്‌ ആണവ ഇന്ധനം വില്‍ക്കുന്ന ഒരവസ്ഥയെക്കുറിച്ച്‌ 9/11നു ശേഷമെങ്കിലും അത്‌ തീക്കളിയായിരിക്കുമെന്ന്‌ അവര്‍ക്ക്‌ ബോദ്ധ്യപ്പെതാണ്‌. ഈ സാഹചര്യത്തില്‍ തന്ത്രപരമായ നയരൂപീകരണത്തിണ്റ്റെ ചുവട്‌ പിടിച്ച്‌ മോഹവിലക്ക്‌ ഒരു വലിയ ജനാധിപത്യത്തെ മാര്‍ക്കറ്റില്‍ ഇറങ്ങിയേക്കാമെന്ന്‌ അമേരിക്ക തീരുമാനിക്കുന്നത്‌. ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയും അമേരിക്കക്ക്‌ അനുകൂലമായി.

ഇടതുപക്ഷം ഉയര്‍ത്തുന്ന വാദം കരാറിലടങ്ങിയ ഇന്ത്യക്ക്‌ സംഭവിച്ചേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ വിശാലമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്‌ എന്നാണ്‌. എന്നാല്‍ തുടക്കത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രതികരിച്ചത്‌ കരാറിലെ ഉള്ളടക്കത്തെക്കുറിച്ചല്ല മറിച്ച്‌ ഇടതുപക്ഷത്തെ, ഗവര്‍മെണ്റ്റിനെ മറിച്ചിടാമെന്ന വെല്ലുവിളി ഉയര്‍ത്തിയാണ്‌ ! ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണമല്ലാത്ത രീതിയാണ്‌ ഇത്‌.

ജനു
30

പ്രത്യാഘാതങ്ങളുടെ കാലയളവ്‌ പരിഗണിക്കുമ്പോള്‍ ആഗോള താപനത്തേക്കാള്‍ വലിയ ഭീഷണിയാണ്‌ പ്ളാസ്റ്റിക്‌ ഉണ്ടാക്കുന്നതെന്ന്‌ ലോകത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുറിയിപ്പ്‌ നല്‍കുന്നു. ലോകത്തെ പ്രധാന ജലസ്ത്രോതസ്സുകളെല്ലാം ഇന്ന്‌ പ്ളാസ്റ്റിക്കിണ്റ്റെ പിടിയിലാണ്‌. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നശിക്കാതെ നിലനില്‍ക്കുന്ന പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ സമുദ്രങ്ങളിലെയും കടലുകളിലെയും കായലുകളിലെയും തടാകങ്ങളിലെയും നീര്‍ച്ചോലകളിലെയും അഴുക്കു ചാലുകളിലെയും പ്രധാന ഭീഷണിയായി മാറിക്കഴിഞ്ഞു.

മനുഷ്യന്‍ തീ കണ്ടുപിടിച്ചതുപോലെ ആഘോഷിക്കപ്പെട്ടതാണ്‌ പ്ളാസ്റ്റിക്കിണ്റ്റെ കണ്ടെത്തലും. ഇത്രയും ഉപകാരപ്രദമെന്നു കരുതിയേടത്തുനിന്ന്‌ ഇത്രയും വിനാശകാരിയായ വസ്തുവായി പ്ളാസ്റ്റിക്‌ മാറി. മണ്ണും വെള്ളവും പ്ളാസ്റ്റിക്കിണ്റ്റെ പിടിയിലമര്‍ന്നു. കത്തിച്ചാലും നശിക്കാത്ത പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ ലോകത്തിനുമുന്നില്‍ ചോദ്യചിഹ്നമായി മാറി.

വിപണിയുടെ വളര്‍ച്ചയ്ക്കൊപ്പം അരങ്ങുവാണ പ്ളാസ്റ്റിക്‌ ക്യാരിബാഗുകളാണ്‌ ഭീഷണിയുടെ തോത്‌ വലുതാക്കിയത്‌. എന്തും ഏതും കൊണ്ടുപോകാന്‍ പാകത്തില്‍ ക്യാരിബാഗുകള്‍ വര്‍ദ്ധിച്ചതോടെ, പ്ളാസ്റ്റിക്‌ മാലിന്യങ്ങളുയര്‍ത്തുന്ന ഭീഷണി മുമ്പെത്തേക്കാളും അധികമായി. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയോടെ എല്ലാത്തിനും വിപണിയെ ആശ്രയിക്കേണ്ടിവന്ന കേരളത്തില്‍ അറിയാതെ പ്ളാസ്റ്റിക്‌ മാലിന്യ ഭീഷണിയും കുന്നുകൂടി.

തുടരെ രണ്ടാം വര്‍ഷവും പകര്‍ച്ചപ്പനി കേരളത്തെ കീഴ്പ്പെടുത്തിയപ്പോള്‍ പരിസര മലിനീകരണം തടയാതെ അതിജീവനം സാധ്യമല്ലെന്നായി. കെട്ടിക്കിടക്കുന്ന വെള്ളത്തിന്‍ പെറ്റുപെരുകുന്ന കൊതുകകളാണ്‌ കേരളത്തെ കാര്‍ന്നുതിന്നുന്ന സാംക്രമിക രോഗങ്ങളുടെ മുഖ്യ കാരണം. വെള്ളം കെട്ടിക്കിടക്കുന്നതിന്‌ മറ്റെന്തിനേക്കാളുമേറെ കാരണമാകുത്‌ പ്ളാസ്റ്റിക്‌ മാലിന്യങ്ങളാണ്‌. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ളാസ്റ്റിക്‌ കൂടുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറുന്നതും അഴുക്കുചാലുകളിലൂടെയുള്ള ജലനിര്‍ഗമനത്തെ പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ തടസ്സപ്പെടുത്തുന്നതും സാംക്രമിക രോഗങ്ങള്‍ക്ക്‌ കാരണമായി. ഇതിനുപുറമെ, നദികളും കായലുകളും ഉള്‍പ്പെടെയുള്ള എല്ലാ ജലസ്രോതസ്സുകളും പ്ളാസ്റ്റിക്‌ അടിഞ്ഞ്‌ മാലിന്യ കേന്ദ്രങ്ങളാകുന്നതും കേരളത്തിന്‌ ഭീഷണിയായി.

പരിസര മലിനീകരണത്തിലെ പ്രധാന വില്ലന്‍മാരായ പ്ളാസ്റ്റിക്‌ മാലിന്യങ്ങളെ മറികടക്കാന്‍ നിരോധനം എന്ന മാര്‍ഗ്ഗം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സപ്തംബര്‍ ഒന്നു മുതല്‍ 30 മൈക്രോണില്‍ കുറഞ്ഞ ക്യാരിബാഗുകളും മറ്റ്‌ പ്ളാസ്റ്റിക്‌ ഉല്‍പ്പനങ്ങളും സര്‍ക്കാര്‍ നിരോധിച്ചത്‌.

30 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക്‌ കൂടുകളുടെ ഉപയോഗം തടയുന്നതിണ്റ്റെ ഭാഗമായി അതിണ്റ്റെ ലഭ്യത ഇല്ലാതാക്കുക മാത്രമാണ്‌ പോംവഴി. അതിണ്റ്റെ ഭാഗമായി കച്ചവട കേന്ദ്രങ്ങള്‍ക്ക്‌ കനത്ത നിര്‍ദേശങ്ങളാണ്‌ സര്‍ക്കാര്‍ നല്‍കിയത്‌. നിരോധിക്കപ്പെട്ട പ്ളാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്ന്‌ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി. നിരോധനത്തിണ്റ്റെ ആദ്യ ഘത്തില്‍ കടകളില്‍നിന്ന്‌ പ്ളാസ്റ്റിക്‌ പിടിച്ചെടുത്താല്‍ ലഘുവായ പിഴമാത്രം. വീണ്ടും പിടിച്ചാല്‍ 5000രൂപ, പിന്നെയും പിടിച്ചാല്‍ 10000, പിന്നീട്‌ 25000രൂപ എന്നിങ്ങനെ പിഴ ശിക്ഷയും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഭക്ഷണ സാധനങ്ങളുള്‍പ്പെടെയുള്ളവ കൊണ്ടുവരാനും പോകാനും പ്ളാസ്റ്റിക്‌ കൂടുകളെ ആശ്രയിക്കുക വഴി പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുന്ന സ്ഥലം ആശുപത്രികളായിരുന്നു. അവിടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമൊണ്‌ സര്‍ക്കാര്‍ നിര്‍ദേശം. കവാടത്തില്‍വെച്ചു തന്നെ പ്ളാസ്റ്റിക്‌ കൂടുകള്‍ തടയാനുള്ള നിര്‍ദേശം ആശുപത്രികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

വില്‍പ്പന നടത്തുന്ന പ്ളാസ്റ്റിക്‌ കൂടുകളില്‍ എത്ര മൈക്രോണ്‍ എന്ന്‌ രേഖപ്പെടുത്തണമെന്നും മലിനീകരണ നിയന്ത്രബോര്‍ഡ്‌ നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക്‌ ഇക്കാര്യം മനസ്സിലാകുന്നതിനാണ്‌ ഇത്‌ രേഖപ്പെടുത്തേണ്ടത്‌. നിരോധിക്കപ്പെട്ട പ്ളാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ കൈവശം വെക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. തുടക്കത്തില്‍ വില്‍ക്കുന്നവര്‍ക്കുമാത്രമേ ശിക്ഷയുള്ളൂ.

പഞ്ചായത്തുകളില്‍ സെക്രട്ടറിമാരെയും കേര്‍പ്പറേഷന്‍-മുന്‍സിപ്പാലിറ്റികളില്‍ ആരോഗ്യ വിഭാഗത്തെയുമാണ്‌ പ്ളാസ്റ്റിക്‌ നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്‌. പഞ്ചായത്ത്‌, മുന്‍സിപ്പല്‍ ജോയണ്റ്റ്‌ ഡയറക്ടറുടെ മേല്‍നോട്ടത്തിലുള്ള സംസ്ഥാന സ്ക്വാഡാണ്‌ ഇത്‌ നിരീക്ഷിക്കുക. ആശുപത്രികളില്‍ സൂപ്രണ്ടുമാര്‍ക്കാണ്‌ നിരോധനത്തിണ്റ്റെ ചുമതല.

കത്തിച്ചാലും നശിക്കാത്ത പ്ളാസ്റ്റിക്‌ പരിസ്ഥിതിക്ക്‌ ഉണ്ടാക്കുന്ന നാശങ്ങള്‍ ഏറെയാണ്‌. നഗരങ്ങളിലും പട്ടണങ്ങളിലും വീട്ടിലുണ്ടാകുന്ന ഭക്ഷണത്തിണ്റ്റെയും മറ്റ്‌ വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ പ്ളാസ്റ്റിക്‌ കൂടുകളിലാക്കി തള്ളുകയാണ്‌ സാധാരണ മലയാളിയുടെ സ്വഭാവം. മാലിന്യ നിര്‍മാര്‍ജ്ജനത്തിണ്റ്റെ ഭാഗമായി ഇതു പൊതു മാലിന്യസംസ്കരണ പ്രദേശത്തെത്തിയാലും പ്ളാസ്റ്റിക്‌ കൂടുകളിലെ മാലിന്യം അതേ രീതിയില്‍ കെട്ടിക്കിടക്കുന്നതിനാണ്‌ സാധ്യത. ഇത്‌ മാലിന്യങ്ങള്‍ സംസ്കരിക്കപ്പെടാതെ ശേഷിക്കുന്നതിനും ഇടയാക്കും.

വീട്ടുമാലിന്യങ്ങള്‍ പ്ളാസ്റ്റിക്‌ കൂടുകളില്‍ ശേഖരിക്കാതെ വെവ്വേറെ സൂക്ഷിക്കുകയും അതേ രീതിയില്‍ സംസ്കരിക്കുകയും വേണമെന്ന സാമാന്യ പാഠം മലയാളികള്‍ പൊതുവെ വിസ്മരിക്കുകയാണ്‌ ചെയ്തിരുന്നത്‌. പ്ളാസ്റ്റിക്‌ കൂടുകളുടെ ദൌര്‍ലഭ്യം ഈ രീതിക്ക്‌ മാറ്റമുണ്ടാക്കുമെന്ന്‌ കരുതാം.

ചപ്പുചവറുകള്‍ക്കൊപ്പം കത്തിച്ചുകളയുന്ന പ്ളാസ്റ്റിക്‌ മാലിന്യം ഹൈഡ്രജന്‍ ക്ളോറൈഡ്‌, ഡയോക്സിന്‍ പോലുള്ള വിഷവാതകങ്ങള്‍ സൃഷ്ടിക്കുന്നതിനിടയാക്കുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മണ്ണില്‍ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക്കാകട്ടെ ജൈവ വിഘടനം സംഭവിക്കാതെ കിടക്കുകയും മണ്ണിലെ നീരൊഴുക്കിനെയും സസ്യങ്ങളുടെ വളര്‍ച്ചയെയും ഫലപുഷ്ടിയെയും തകര്‍ക്കും.

അഴുക്കുചാലുകളാണ്‌ പ്ളാസ്റ്റിക്‌ മാലിന്യങ്ങളുടെ ഭീഷണി നേരിടുന്ന മറ്റൊരു സ്ഥലം. വെള്ളമൊഴുക്ക്‌ തടസ്സപ്പെടുത്തിക്കൊണ്ട്‌ കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ ചെറിയൊരു മഴയില്‍പ്പോലും അഴുക്കുചാലുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമാണ്‌ ഉണ്ടാക്കുക. നഗരപ്രദേശങ്ങളില്‍ മലിന ജലം പൊതുജലവിതരണ മാര്‍ഗ്ഗങ്ങളില്‍ കലരുന്നതിനും ജലജന്യമായ സാംക്രമിക രോഗങ്ങള്‍ പടരുന്നതിനും ഇടയാക്കും.

നിറപ്പകിട്ടാര്‍ന്ന, ഗുണമേന്‍മ കുറഞ്ഞ പ്ളാസ്റ്റിക്‌ പാത്രങ്ങളാണ്‌ അപകടം വിതയ്ക്കുന്ന മറ്റൊരു ഭീഷണി. നിറം നല്‍കുന്നതിന്‌ ഉപയോഗിക്കുന്ന കാഡ്മിയം പോലുള്ള പദാര്‍ത്ഥങ്ങള്‍ അര്‍ബുദത്തിനിടയാക്കുമെന്ന്‌ ശാസ്ത്രലോകം മുന്നറിയിപ്പ്‌ നല്‍കുന്നു. അലക്ഷ്യമായി വീട്ടുമാലിന്യങ്ങള്‍ നിറച്ച്‌ വലിച്ചെറിയുന്ന പ്ളാസ്റ്റിക്‌ കൂടുകള്‍ വയറ്റിലെത്തി വളര്‍ത്തുമൃഗങ്ങളുള്‍പ്പെടെയുള്ളവയുടെ മരണത്തിനും കാരണമാകുന്നു.

വനപ്രദേശങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ളാസ്റ്റിക്‌ വലിയ വില്ലനാണ്‌. കാട്ടുമൃഗങ്ങള്‍ക്ക്‌ പ്ളാസ്റ്റിക്‌ വലിയ ഭീഷണിയായിട്ടുണ്ട്‌. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പരിസര ശുചീകരണവും പ്ളാസ്റ്റിക്‌ മാലിന്യങ്ങളുടെ കൂമ്പാരത്തില്‍ പ്രതിസന്ധിയിലാവുന്നു.

പ്ളാസ്റ്റിക്‌ ഉപയോഗിക്കാതിരിക്കുക എന്ന നിലപാടിലേക്ക്‌ ജനങ്ങള്‍ മാറുകയെന്നതാണ്‌ ഈ വിപത്തിനെ അതിജീവിക്കാുള്ള ആത്യന്തികമായ മാര്‍ഗ്ഗം. പുനരുപയോഗത്തിലൂടെ പുതിയ പ്ളാസ്റ്റിക്ക്‌ വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയെന്നത്‌ മറ്റൊരു മാര്‍ഗ്ഗം. ഇതിന്‌ നിലവാരം കൂടിയ പ്ളാസ്റ്റിക്‌ വസ്തുക്കള്‍ മാത്രമേ ഉപകരിക്കൂ. ൧൯൯൨ല്‍ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനൈറോയില്‍ ചേര്‍ന്ന യു.എന്‍ കോഫറന്‍സ്‌ പ്ളാസ്റ്റിക്‌ വസ്തുക്കളുടെ പുനസംസ്കരണം സംബന്ധിച്ച്‌ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. എത്രത്തോളം പുനസംസ്കരണം ചെയ്ത്‌ പുനരുപയോഗം സാധ്യമാക്കാമോ അത്രത്തോളം പ്രകൃതി സ്രോതസ്സുകളെ വരും തലമുറകള്‍ക്കായി നിലനിര്‍ത്താനാകുമെന്ന്‌ യു.എന്‍ വിലയിരുത്തി.

ഒരു പ്രാവിശ്യം ഉപയോഗിക്കുന്ന കൂടുകള്‍ തന്നെ വീണ്ടും വീണ്ടും ഉപയോഗിച്ച്‌ പ്ളാസ്റ്റിക്‌ ഉപയോഗം കുറയ്ക്കാനാകും. തുണി, കടലാസ്‌ എന്നിവയെ കൂടുതല്‍ ആശ്രയിക്കുകയും മറ്റൊരു മാര്‍ഗ്ഗമാണ്‌. പ്ളാസ്റ്റിക്‌ കൂടുകള്‍ക്ക്‌ നിരോധനം വന്നശേഷം പല മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും തേക്കിലയിലും മറ്റും മീന്‍ പൊതിഞ്ഞുകൊടുക്കുന്ന സമ്പ്രദായം കേരളത്തില്‍ തിരിച്ചുവന്നൂവെന്നത്‌ വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്‌.

നവം
04

സീ ടെലിഫിലിംസ്‌ ഉടമ സുഭാഷ്‌ ചന്ദ്ര ഗോയലും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും നടത്തുന്ന കോര്‍പ്പറേറ്റ്‌ യുദ്ധമാണ്‌ ഇന്ന്‌ കളിയെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. ഐ.സി.എല്ലിണ്റ്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നഷ്ടമാകാമായിരുന്ന കുത്തക തിരികെ പിടിക്കുകയാണ്‌ ബി.സി.സി.ഐ സ്വന്തം ക്രിക്കറ്റ്‌ ലീഗ്‌ പ്രഖ്യാപനത്തോടെ ചെയ്തത്‌. പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റെന്ന പേരില്‍ ഇന്ത്യയില്‍ ക്ളബ്‌ ക്രിക്കറ്റ്‌ ആരംഭിക്കാന്‍ പത്തുവര്‍ഷം മുമ്പ്‌ പദ്ധതിയിട്ട ബി.സി.സി.ഐയ്ക്ക്‌ അതു വൈകിയെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞത്‌ ഐ.സി.എല്‍ ചുരുങ്ങിയകാലം കൊണ്ട്‌ നേടിയെടുത്ത പ്രാധാന്യമാണ്‌ 

സീ-ടെലിഫിലിംസ്‌ ഉടമ സുഭാഷ്ചന്ദ്രയുടെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിന്‌ വൈകിയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിണ്റ്റെ മറുപടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ആശയമാണ്‌ പുതിയവീഞ്ഞായ ട്വണ്റ്റി 20 മാതൃകയില്‍ ബി.സി.സി.ഐ അവതരിപ്പിച്ചത്‌. അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിലവതരിപ്പിക്കാനുദ്ദേശിക്കുന്ന ഐ.പി.എല്ലിനു പുറമെ, ഓസ്ട്രേലിയ, ഇംഗ്ളണ്ട്‌, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ രണ്ട്‌ ചാമ്പ്യന്‍ ടീമുകള്‍ വീതം പങ്കെടുക്കുന്ന ചാമ്പ്യന്‍സ്‌ ലീഗിനും ബി.സി.സി.ഐ രൂപം നല്‍കി. ഒട്ടാകെ 35 കോടി രൂപ സമ്മാനത്തുകയുള്ള ഈ വമ്പന്‍ പദ്ധതി ക്രിക്കറ്റ്‌ ബോര്‍ഡ്‌ അവതരിപ്പിച്ചതോടെ, പ്രതീക്ഷയോടെ പ്രഖ്യാപിച്ച സുഭാഷ്‌ ചന്ദ്രയുടെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ പ്രതിസന്ധിയിലുമായി.

ഐ.പി.എല്ലിന്‌ ഐ.സി.എല്ലിണ്റ്റെ മറുപടി ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ പോരാടാന്‍ ഐ.സി.എല്ലിന്‌ പദ്ധതിയില്ലെന്ന്‌ കപില്‍ദേവിണ്റ്റെ പ്രഖ്യാപനമല്ലാതെ മറ്റൊരു മറുപടിയും എതിര്‍പക്ഷത്തുനിന്നുണ്ടായിട്ടില്ല. നാലരക്കോടി സമ്മാനത്തുക പ്രഖ്യാപിച്ച ഐ.സി.എല്ലിന്‌ 35കോടിയുടെ സമ്മാനമാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയ മറുപടി. കാശിനെ കാശുകൊണ്ട്‌ നേരിടുകയെന്ന കോര്‍പ്പറേറ്റ്‌ തന്ത്രമാണ്‌ ബോര്‍ഡ്‌ പയറ്റുന്നത്‌. ക്രിക്കറ്റ്‌ ലോകത്തെ ഈ കോര്‍പ്പറേറ്റ്‌ യുദ്ധമാണ്‌ ഇപ്പോള്‍ ക്രിക്കറ്റിനേക്കാള്‍ വലിയ സംസാര വിഷയം. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൌണ്‍സിലിണ്റ്റെയും ടെസ്റ്റ്‌ പദവിയുള്ള എല്ലാ രാജ്യങ്ങളുടെയും പിന്തുണയോട ബി.സി.സി. ഐ പ്രഖ്യാപിച്ച ക്രിക്കറ്റ്‌ ലീഗ്‌ ഐ.സി. എല്ലിണ്റ്റെ നടുവൊടിക്കുന്നതായി.

രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പുള്ള ടീമുകളാണ്‌ അടുത്ത ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ നടക്കുന്ന പ്രീമിയര്‍ ലീഗില്‍ കളിക്കുക. മുപ്പതോളം സ്ഥാപനങ്ങള്‍ ഇതിനു തയ്യാറായി എത്തിയിട്ടുണ്ടെന്ന്‌ ലീഗ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ലളിത്‌ മോഡി പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിണ്റ്റെ വികസനത്തിനും പുതിയ താരങ്ങളുടെ വരവിനും പ്രാധാന്യം നല്‍കുന്ന പ്രീമിയര്‍ ലീഗ്‌ ഇംഗ്ളണ്ടിലെ ഫുട്ബോള്‍ ലീഗായ പ്രീമിയര്‍ ലീഗിനെയാണ്‌ മാതൃകയാക്കുന്നത്‌.

16 കളിക്കാര്‍ വീതമുള്ള ടീമുകളാണ്‌ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുക. ടീമിണ്റ്റെ ആസ്ഥാനത്തുനിന്നുള്ളവരായിരിക്കും ഇതില്‍ നാലുപേര്‍. നാലുപേര്‍ അണ്ടര്‍-21 വിഭാഗത്തില്‍ നിന്നുള്ളവരും. ദേശീയ താരങ്ങള്‍ക്കും ലീഗില്‍ പങ്കെടുക്കാം. 44 ദിവസമാണ്‌ ലീഗ്‌ നടക്കുക. ഒട്ടാകെ 59 മത്സരങ്ങള്‍. സമ്മാനത്തുക 13 കോടി രൂപ. ഇതിനുശേഷമാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ വരിക. നാലു രാജ്യങ്ങളില്‍നിുള്ള എട്ടുടീമുകള്‍. സമ്മാനത്തുക 22 കോടി രൂപ. ടെസ്റ്റ്‌ രാജ്യങ്ങളുടെയെല്ലാം പിന്തുണയോടെ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റില്‍ പുതിയ വിപ്ളകരമായ മാറ്റങ്ങള്‍ക്ക്‌ വഴിതെളിക്കുമെന്ന്‌ ബി.സി.സി.ഐ പറയുന്നു.

സംപ്രേഷണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ ലോക ക്രിക്കറ്റില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ച കെറി പാക്കര്‍ സീരീസിണ്റ്റെ പിറവിക്ക്‌ കാരണമായത്‌. ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ നയണ്റ്റെ വാണിജ്യ താല്‍പര്യങ്ങളാണ്‌ കെറി പാക്കറെന്ന ബുദ്ധിരാക്ഷസണ്റ്റെ മനസ്സില്‍വേള്‍ഡ്‌ സീരീസ്‌ ക്രിക്കറ്റെന്ന ആശയം ഉണര്‍ത്തിയത്‌. ഏകദിന ക്രിക്കറ്റിണ്റ്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച പാക്കര്‍ സീരീസിനു സമാനമായ പരീക്ഷണമായിരുന്നു സി ടെലിഫിലിംസ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിലൂടെയും ലക്ഷ്യമിട്ടത്‌. ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കായ ക്രിക്കറ്റിണ്റ്റെ സംപ്രേഷണാവകാശം കിട്ടാതിരുന്നതിണ്റ്റെ വാശിയാണ്‌ സുഭാഷ്‌ ചന്ദ്രയെ സമാന്തര ലീഗിലേക്കു നയിച്ചത്‌. ആഭ്യന്തര ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും മുന്‍നിര താരങ്ങള്‍ ഐ.സി.എല്ലിലേക്ക്‌ ഒഴുകിത്തുടങ്ങുകയും ചെയ്തു.

എന്നാല്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സ്വന്തം ലീഗുമായി രംഗത്തെത്തിയതോടെ, ക്രിക്കറ്റ്‌ ലോകം ഐ.സി.എല്ലിനോട്‌ കാണിച്ച ആവേശം തെല്ലൊന്നടങ്ങിയിട്ടുണ്ട്‌. ഐ.സി.എല്ലില്‍ ചേരുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളായ ഷെയ്ന്‍ വോണിനെയും ഗ്ളെന്‍ മഗ്രാത്തിനെയും ന്യൂസീലന്‍ഡ്‌ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിനെയുമടക്കമുള്ള വലിയ താരങ്ങളെ മടക്കിക്കൊണ്ടുവരാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനു സാധിച്ചു. കൊഴിഞ്ഞുപോയവര്‍ കൂട്ടത്തോടെ തിരിച്ചുവരുമെന്നും ഐ.സി. എല്ലിനെ മുളയിലേ നുള്ളിക്കളയാനാവുമെന്നും ബി.സി.സി.ഐ കണക്കുകൂട്ടുന്നു.

ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ്ങ്‌ കോര്‍പ്പറേഷന്‍ അടക്കിവെച്ചിരുന്ന ടെലിവിഷന്‍ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പാക്കറുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്‌ സമാന്തര ക്രിക്കറ്റെ ആശയം 1976ല്‍ കെറി പാക്കറുടെ മനസ്സില്‍ ജനിപ്പിച്ചത്‌. ഇന്ത്യയിലെ ക്രിക്കറ്റ്‌ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനുവേണ്ടി 2006ല്‍ നടത്തിയ സീയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ാണ്‌ സമാന്തര ലീഗെന്ന ആശയം സുഭാഷ്‌ ചന്ദ്രയുടെ മനസ്സില്‍ ജനിക്കുത്‌.

പാക്കര്‍ സീരീസ്‌ അക്കാലത്ത്‌ ആകര്‍ഷകമായ ഏകദിന ക്രിക്കറ്റിനെയാണ്‌ ഉപയോഗിച്ചതെങ്കില്‍ ഐ.സി.എല്‍ ഇന്ന്‌ പ്രചാരത്തിലേക്ക്‌ കുതിക്കുന്ന ട്വണ്റ്റി 20 ക്രിക്കറ്റിനെയാണ്‌ ആശ്രയിക്കുന്നത്‌. ആറു ടീമുകളെ ഉള്‍പ്പെടുത്തി ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലായി ഐ.സി. എല്ലിണ്റ്റെ ട്വണ്റ്റി 20 ടൂര്‍ണമെണ്റ്റ്‌ നടക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ശക്തമായ ചലനങ്ങളുണ്ടാക്കിയേക്കാവുന്ന ഐ.സി.എല്ലിണ്റ്റെ ഘടന യുവതാരങ്ങളുടെ വളര്‍ച്ചയ്ക്ക്‌ വഴിയൊരുക്കുന്നതാണ്‌.

ഏതെങ്കിലും മുന്‍ ഇന്ത്യന്‍ താരം പരിശീലിപ്പിക്കുന്ന ആറ്‌ ടീമുകളാണ്‌ ലീഗില്‍ പങ്കെടുക്കുന്നത്‌. ഓരോ ടീമിലും നാല്‌ വിദേശി താരങ്ങളും രണ്ട്‌ മുന്‍ ഇന്ത്യന്‍ താരങ്ങളുമുണ്ടാകും. ശേഷിക്കുന്ന എട്ടുപേര്‍ ആഭ്യന്തര ക്രിക്കറ്റിലെ യുവ പ്രതിഭകളാണ്‌. രാജ്യത്തെമ്പാടും ക്രിക്കറ്റ്‌ അക്കാദമികള്‍ തുടങ്ങാനും ഐ.സി. എല്ലിന്‌ പദ്ധതിയുണ്ട്‌. പത്തുലക്ഷം ഡോളറാണ്‌ ജയിക്കുന്ന ടീമിനു ലഭിക്കുക.

കെറി പാക്കര്‍ തണ്റ്റെ സംരംഭത്തിണ്റ്റെ വിജയത്തിന്‌ ആദ്യം ആശ്രയിച്ചത്‌ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലിനെയായിരുന്നു. സുഭാഷ്‌ ചന്ദ്രയും നടക്കുന്നത്‌ അതേ വഴിയെ തന്നെ. ഇന്ത്യയുടെ ലോകകപ്പ്‌ നേടിയ ക്യാപ്റ്റന്‍ സാക്ഷാല്‍ കപില്‍ ദേവാണ്‌ ലീഗിണ്റ്റെ എക്സിക്യുട്ടീവ്‌ ബോര്‍ഡിണ്റ്റെ ചെയര്‍മാന്‍. ദേശീയ ക്രിക്കറ്റ്‌ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കപില്‍ ദേവിനെ പുറത്താക്കിക്കൊണ്ട്‌ ഐ.സി.എല്ലിനോടുള്ള എതിര്‍പ്പ്‌ ബി.സി.സി.ഐ പ്രഖ്യാപിക്കുകയും ചെയ്തു. കപിലിനു പുറമെ, ടോണി ഗ്രെയ്ഗ്‌, ഡീന്‍ ജോണ്‍സ്‌, കിരണ്‍ മോറെ എന്നിവരും ബോര്‍ഡിലുണ്ട്‌.

ബി.സി.സി.ഐയുടെയും അതുവഴി അന്താരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷണ്റ്റെയും പിന്തുണയില്ലാതെയാണ്‌ ഐ.സി.എല്‍ വരുന്നത്‌. ഐ.സി.എല്ലിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നു പറഞ്ഞ ബി.സി.സി.ഐ ലീഗുമായി സഹകരിക്കുന്ന താരങ്ങളെ വിലക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ക്രിക്കറ്റ്‌ ബോര്‍ഡിണ്റ്റെ ഭീഷണികള്‍ക്കും വിലക്കുകള്‍ക്കും പിടികൊടുക്കാതെ ഐ.സി.എല്‍ കുതിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്‌ കണ്ടത്‌. ആഭ്യന്തര ക്രിക്കറ്റിലെ ഒരു പിടി സുപ്രധാന താരങ്ങളാണ്‌ ഐ.സി.എല്ലില്‍ എത്തിയിരിക്കുന്നത്‌. അമ്പാട്ടി റായിഡു, അനിരുദ്ധ സിങ്ങ്‌, ദിനേഷ്‌ മോംഗിയ, ഹേമാങ്ങ്‌ ബദാനി, ജെ.പി.യാദവ്‌, റീതീന്ദര്‍ സോധി, എസ്‌. ശ്രീറാം, യശ്പാല്‍ സിങ്ങ്‌, ദീപ്‌ ദാസ്‌ ഗുപ്ത, രോഹന്‍ ഗാവസ്കര്‍ തുടങ്ങി മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ട്‌.

വിദേശത്തുനിന്നും ഒട്ടേറെ പ്രമുഖരെ ആകര്‍ഷിക്കാനായി എന്നതും ഐ.സി.എല്ലിണ്റ്റെ നേട്ടമാണ്‌. മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍, മുഹമ്മദ്‌ യൂസഫ്‌, ഇമ്രാന്‍ ഫര്‍ഹത്‌, അബ്ദുല്‍ റസാഖ്‌, അസര്‍ മെഹമൂൂദ്‌ എന്നിവരാണ്‌ പാകിസ്താനില്‍നിന്നും ലീഗില്‍ ചേരുമെന്ന്‌ അറിയിച്ചത്‌. മുന്‍ വിന്‍ഡീസ്‌ നായകനും ഇതിഹാസ താരവുമായി ബ്രയന്‍ ലാറയും ലാന്‍സ്‌ ക്ളൂസ്നര്‍, നിക്കി ബോയെ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ലീഗിലെത്തുമെന്ന്‌ പിന്നാലെ പ്രഖ്യാപിക്കപ്പെട്ടു.

ഓസ്ട്രേലിയയുടെ മുന്‍ താരങ്ങളായ ഗ്ളെന്‍ മഗ്രാത്ത്‌, ജസ്റ്റിന്‍ ലാംഗര്‍, ഷെയ്ന്‍ വോണ്‍, ന്യൂസീലന്‍ഡിണ്റ്റെ ക്യാപ്റ്റനായിരു സ്റ്റീഫന്‍ ഫ്ളെമിങ്ങ്‌, പേസ്‌ ബൌളര്‍ ഷെയ്ന്‍ ബോണ്ട്‌, മുന്‍ താരങ്ങളായ ക്രിസ്‌ ഹാരിസ്‌, ക്രിസ്‌ കെയ്ന്‍സ്‌, ശ്രീലങ്കയുടെ മര്‍വന്‍ അട്ടപ്പട്ടു, ചാമിന്ദ വാസ്‌, റസല്‍ ആര്‍നോള്‍ഡ്‌, സനത്‌ ജയസൂര്യ, ഉപുല്‍ ചന്ദന തുടങ്ങിയ കരിയര്‍ അവസാനിച്ചവരും അല്ലാത്തവരുമായ സുപ്രധാന താരങ്ങളെല്ലാം തന്നെ ഐ.സി. എല്ലിലേക്കെത്തുമെന്ന ശ്രുതി പരന്നിരുന്നുവെങ്കിലും ഇവരില്‍ പലരും ബി.സി.സി.ഐയുടെ ലീഗ്‌ വന്നതോടെ അതിലേക്ക്‌ മാറാന്‍ തയ്യാറായത്‌ ഐ.സി.എല്ലിന്‌ തിരിച്ചടിയായി. ഫെ്ളമിങ്ങും മഗ്രാത്തും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പ്രഖ്യാപിച്ച വേളയില്‍ സംബന്ധിച്ചിരുന്നു. വോണ്‍ ലീഗിനുള്ള പിന്തുണ ലണ്ടനില്‍നിന്നറിയിക്കുകയും തൊട്ടുപിറ്റേന്ന്‌ അതില്‍ ചേരുതായി പ്രഖ്യാപിക്കുകയും ചെയ്തു.

അന്താരാഷ്ട്ര താരങ്ങള്‍ ബി.സി.സി. ഐയുടെ ലീഗിലേക്ക്‌ പോകാനുള്ള സാധ്യതയേറെയാണ്‌. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ പിന്തുണയുള്ള ടീമുകളില്‍ സ്ഥാനം നേടാനായാല്‍ കിട്ടാവുന്ന വലിയ വരുമാനങ്ങളാണ്‌ ഇതിനവരെ പ്രേരിപ്പിക്കുക. ഇത്രകാലവും ഇന്ത്യയിലെ ക്രിക്കറ്റ്‌ താരങ്ങളൊഴികെയുള്ളവര്‍ക്ക്‌ കാര്യമായ വരുമാനം അവകാശപ്പെടാവുന്ന നിലയുണ്ടായിരുന്നില്ല. എന്നാല്‍ ഐ.പി.എല്‍ വരുതോടെ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ ഫുട്ബോള്‍ താരങ്ങളെപ്പോലെ വിലകുതിച്ചുകയറുമൊണ്‌ പ്രതീക്ഷ.

ഐ.സി.എല്ലിന്‌ സീ ടെലിവിഷണ്റ്റെ മാത്രം പിന്തുണയാണുള്ളത്‌. ബി.സി.സി.ഐക്ക്‌ സ്പോര്‍ടസ്‌ രംഗത്തെ വന്‍കിട ചാനലുകളുമായി കരാറിലേര്‍പ്പെടാമെന്നത്‌ പ്രീമിയര്‍ ലീഗിനെ കൂടുതല്‍ കാഴ്ചക്കാരിലെത്തിക്കാനുള്ള അവസരവും തുറന്നിടുന്നു.

രാജ്യത്തെ സ്റ്റേഡിയങ്ങളും മൈതാനങ്ങളും വിട്ടുകൊടുക്കില്ലെന്ന കര്‍ശന നിലപാടാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഐ.സി.എല്ലിനോട്‌ സ്വീകരിച്ചത്‌. എന്നാല്‍ ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റും കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ്‌ യാദവ്‌ റെയില്‍വേയുടെ പൂര്‍ണ സഹകരണം ഐ.സി എല്ലിന്‌ വാഗ്ദാനം ചെയ്തു. അതിനിടെ, ഡല്‍ഹി ഹൈക്കോടതിയുടെ വിധിയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനനുകൂലമായി. താരങ്ങളെ വിലക്കുകയും സ്റ്റേഡിയങ്ങള്‍ കൈയടക്കിവെക്കുകയും ചെയ്യുന്ന ബി.സി.സി.ഐ നിലപാടിനെതിരെയാണ്‌ ഐ.സി.എല്‍ കോടതിയിലെത്തിയത്‌. താരങ്ങളെ പീഡിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന്‌ ബി.സി.സി.ഐയോടും അനുബന്ധ സംസ്ഥാന അസോസിയേഷനുകളോടും കോടതി ആവശ്യപ്പെട്ടു. ലീഗില്‍ ചേരുന്നതിണ്റ്റെ പേരില്‍ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

ലാലു പ്രസാദ്‌ യാദവിനു പിന്നാലെ പശ്ചിമബംഗാള്‍ സര്‍ക്കാരും ഐ.സി.എല്ലിനു പിന്തുണയുമായി രംഗത്തെത്തി. ചരിത്ര പ്രാധാന്യമുള്ള, ലോകത്തെ ഏറ്റവും പ്രസിദ്ധമായ ക്രിക്കറ്റ്‌ മൈതാനമായ ഈഡന്‍ ഗാര്‍ഡനടക്കമുള്ള മൈതാനങ്ങള്‍ ഐ.സി.എല്ലിനു വിട്ടുകൊടുക്കാമെന്ന്‌ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചത്‌ ലീഗിന്‌ വലിയ നേട്ടമായി.

ഇന്ത്യന്‍ ക്രിക്കറ്റ്‌ കാലങ്ങളായി കൊതിക്കുന്ന ഗതിമാറ്റമാണ്‌ ഐ.സി.എല്ലിണ്റ്റെ വരവോടെ തുടക്കമായത്‌. പ്രീമിയര്‍ ലീഗുകൂടിയെത്തിയതോടെ, ക്രിക്കറ്റ്‌ ഇന്ത്യയിലെ കൂടുതല്‍ താരങ്ങള്‍ക്ക്‌ ഉപജീവന മാര്‍ഗ്ഗമായി മാറും. ക്രിക്കറ്റ്‌ വലിയൊരു വ്യവസായമാവുകയും പണസമ്പാദനത്തിണ്റ്റെ മാര്‍ഗമാവുകയും ചെയ്തതോടെ ലാഭക്കൊതിയനായ കച്ചവടക്കാരണ്റ്റെ മനോഭാവം സ്വീകരിച്ച ബി.സി.സി.ഐക്ക്‌ അതില്‍ നിന്ന്‌ മാറിച്ചിന്തിക്കാന്‍ പ്രേരണ നല്‍കിയെന്നതാണ്‌ സുഭാഷ്‌ ചന്ദ്രയുടെ ലീഗിണ്റ്റെ പ്രാധാന്യം. അധികാര വടംവലിയിലും രാഷ്ട്രീയ കച്ചവടങ്ങളിലും കുരുങ്ങിക്കിടന്ന ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ആഭ്യന്തര ക്രിക്കറ്റിണ്റ്റെ വളര്‍ച്ചയ്ക്കുവേണ്ടി ഇനി നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. രാജ്യത്തിണ്റ്റെ മുക്കിലും മൂലയിലും ക്രിക്കറ്റെത്തിക്കുകയെന്നത്‌ പുതിയ സാഹചര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ അത്യന്താപേക്ഷിതമായിക്കഴിഞ്ഞു.

മത്സരം മുറുകുന്നത്‌ ഫലത്തില്‍ ഗുണം ചെയ്യുക ഇന്ത്യന്‍ ക്രിക്കറ്റിനാണ്‌. രണ്ടു ലീഗുകളിലും പരസ്പരം മത്സരിക്കുമ്പോളും ഇന്ത്യയെന്ന വികാരത്തിണ്റ്റെ പേരിലെങ്കിലും എവിടെയെങ്കിലും ഒന്നിക്കാനായാല്‍ അത്‌ ഗുണം ചെയ്യുക ഇന്ത്യന്‍ ടീമിനാകും.ക്രിക്കറ്റ്‌ ബോര്‍ഡും ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗും അത്തരമൊരു മനംമാറ്റത്തിനു തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കുകമാത്രമാണ്‌ പ്രേക്ഷകണ്റ്റെ മുന്നില്‍ ഇപ്പോഴുള്ള മാര്‍ഗം.

ഒക്ട്
31

നജിം കൊച്ചുകലുങ്ക്‌

പ്രവാസ ലോകത്തെ സൌഹൃദവലയത്തിലുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഹൃദയനോവ്‌ വെളിപ്പെടുത്താതെ തമാശഭാവത്തില്‍ അവതരിപ്പിച്ച ഒരു യാഥാര്‍ഥ്യം പ്രവാസ ജീവിതത്തിെന്‍റ ഭാഗമായി മാറിക്കഴിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ച്‌ ചില വീണ്ടു വിചാരങ്ങളുണര്‍ത്തുന്നു.

ഹൃദയസ്തംഭനം മൂലം മരിച്ച ഒരു മലയാളിയുടെ മരണാനന്തര നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ നടേപറഞ്ഞ നേരിെന്‍റ പൊള്ളുന്ന അനുഭവമുണ്ടായത്‌. മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ്‌ കുടുംബാംഗങ്ങളില്‍ ചിലര്‍ മരണം സംഭവിച്ച തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടില്‍ നിന്ന്‌ വിളിച്ച്‌ അഭ്യര്‍ഥിച്ചുകൊണ്ടിരുന്നത്‌.

നടപടിക്രമങ്ങള്‍ എന്തായി എന്ന്‌ ദിവസവും വിളിച്ച്‌ അന്വേഷിച്ചിരുന്ന അവരുടെ സ്വരത്തിലെ നനവ്‌ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. പല പല നിയമ തടസങ്ങളാല്‍ രേഖകള്‍ ശരിയായി വരാന്‍ ദിവസങ്ങളെടുത്തു. നാട്ടില്‍ നിന്നുള്ള വിളികള്‍ ക്രമേണ ‘മിസ്ഡ്‌’ കാളുകളായി മാറി. അങ്ങോട്ട്‌ വിളിക്കുമ്പോള്‍ മറു ഭാഗത്തെ സ്വരത്തിന്‌ നനവ്‌ വറ്റിത്തുടങ്ങിയത്‌ പോലെ. എന്നിരുന്നാലും ഇരട്ട ഹൃദയമുള്ള ജീവകാരുണ്യ പ്രവര്‍ത്തകന്‍ ദയാവായ്പോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോയി. ദോഷം പറയരുതല്ലൊ, മിസ്ഡ്‌ കോളുകള്‍ കൃത്യമായി വന്നുകൊണ്ടിരുന്നു. ഒടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി മൃതദേഹം നാട്ടിലയക്കാന്‍ തയ്യാറെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കെ ദേ വീണ്ടും വരുന്നു, മിസ്ഡ്‌ കാള്‍. പ്രവര്‍ത്തനങ്ങള്‍ ഫലവത്തായ സന്തോഷാതിരേകത്താലായിരുന്ന ‘ജീവകാരുണ്യന്‍’ വേഗം ആ മൊബൈല്‍ നമ്പറിലേക്ക്‌ തിരിച്ചുവിളിച്ചു. രണ്ട്‌ ദിവസത്തിനകം അയക്കാന്‍ കഴിയുമെന്ന’സന്തോഷ’ വാര്‍ത്ത അറിയിച്ചു. മറുഭാഗത്തെ സ്വരത്തിനും സന്തോഷത്തിെന്‍റ നനവ്‌.

കുശലാന്വേഷണമെന്ന നിലയില്‍ സ്വാഭാവികമായും ‘ജീവകാരുണ്യന്‍’ ചോദിച്ചു, ‘ഇപ്പോള്‍ എവിടെയാണ്‌, വീട്ടിലാണോ?’ ‘അല്ല, എല്ലാവരും കൂടി ഒന്ന്‌ വീഗാലാന്‍റില്‍ വന്നതാണ്‌, അപ്പോള്‍ ഒന്ന്‌ വിളിച്ചുനോക്കിയതാണ്‌’

ജീവകാരുണ്യത്തിെന്‍റ ഒരു ഹൃദയം അതോടെ ഫീസായെന്ന്‌ അദ്ദേഹം പറയുന്നു.സ്വന്തം കുടുംബത്തെ പോറ്റാനുള്ള ഏകമാര്‍ഗമെന്ന നിലയില്‍ സ്വന്തമായി നടത്തുന്ന ചെറിയ ബിസിനസ്‌ മാറ്റിവെച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ സമയം കണ്ടെത്തുന്ന തെന്‍റ വിഡ്ഢിത്തമോര്‍ത്ത്‌ അദ്ദേഹം തലക്കടിച്ചുപോയത്രെ.

മരണം എന്ന യാഥാര്‍ഥ്യത്തെ കുറിച്ചോര്‍ത്ത്‌ ബാക്കി കിടക്കുന്ന ജീവിതത്തിെന്‍റ കരയിലിരുന്നു വിലപിച്ചിട്ട്‌ കാര്യമില്ലെന്നത്‌ നേര്‌. പോകുന്നവര്‍ പോകും. വിലപിച്ചിരുന്നാല്‍ പോയവര്‍ തിരിച്ചുവരില്ലല്ലൊ. അതുകൊണ്ട്‌ തന്നെ കുടുംബനാഥന്‍ മരിച്ച ദുഃഖമകറ്റാന്‍ വീഗാലാന്‍റിെന്‍റ നേരംപോക്കിലേക്ക്‌ കുടുംബാംഗങ്ങള്‍ ഇറങ്ങിയിരുന്നതിനെ കുറ്റം പറയാന്‍ വയ്യ. പക്ഷെ നേരംപോക്കുകള്‍ക്കിടയില്‍ ഒരു നേരംപോക്കായി തങ്ങളുടെ പ്രിയപ്പെട്ടവെന്‍റ മൃതദേഹം എന്നെത്തിച്ചുതരുമെന്ന്‌ ചോദിക്കാന്‍ അതിനുവേണ്ടി നിഷ്കാമ കര്‍മ്മിയായി പണിയെടുക്കുന്നവന്‌ മിസ്ഡ്‌ കോളടിക്കുകയും തങ്ങളിപ്പോള്‍ വീഗാലാന്‍റിലാണെന്ന്‌ പറയുകയും ചെയ്യുന്ന ഉളുപ്പില്ലായ്മയെ എന്തുവിളിക്കും?

മറ്റൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ വിവരിച്ച അനുഭവം ഇതിലും തീക്ഷ്ണവും പ്രകോപനപരവുമാണ്‌. റിയാദില്‍ അപകടത്തില്‍ മരിച്ച ഒരു തമിഴെന്‍റ മൃതദേഹം തങ്ങള്‍ക്ക്‌ വേണ്ടെന്ന്‌ ഭാര്യയും അയാളോളം പോന്ന മക്കളും. ഇതര മതവിശ്വാസിയായതുകൊണ്ട്‌ റിയാദില്‍ മറമാടാന്‍ നിയമപരമായ സാങ്കേതിക തടസങ്ങളും. മൃതദേഹം മോര്‍ച്ചറിയിലെത്തിച്ച പോലീസുകാര്‍ക്കും വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ മാസങ്ങ ളോളം പ്രഹേളികയായി മാറി ഈ മൃതദേഹം.

ചെന്നൈയിലെത്തിച്ചുകൊടുക്കാമെന്ന്‌ പറഞ്ഞിട്ടും അത്രടം വരെ ചെന്നതൊന്നു ഏറ്റുവാങ്ങാന്‍ കുടുംബം തയ്യാറല്ല. സാമൂഹ്യപ്രവര്‍ത്തകരുടെ നിരന്തരമായ നിര്‍ബന്ധത്തിനൊടുവില്‍ തങ്ങളുടെ നാടായ തഞ്ചാവൂരില്‍ നിന്ന്‌ ചെന്നൈയിലെത്തി മൃതദേഹം ഏറ്റുവാങ്ങി തിരിച്ചുപോരാന്‍ ൧൫൦൦൦ രൂപ ചെലവാകുമെന്നും അത്രയും തന്നാല്‍ ആലോചിക്കാമെന്നും ഒരു വാദമുയര്‍ത്തി കുടുംബം. കുടുംബത്തിെന്‍റ നിര്‍ദ്ധനാവസ്ഥയെ പ്രതിയാക്കി കുടുംബത്തെ മാപ്പുസാക്ഷിയാക്കാം. പക്ഷെ ആ മുതിര്‍ന്ന മക്കള്‍ കുറഞ്ഞ വേതനത്തിനെങ്കിലും ജോലി ചെയ്യുന്നവരാണെന്നത്‌ കുടുംബത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴും ദഹിക്കാത്ത വസ്തുതയായി പുളിച്ചു തികട്ടുന്നു.

സ്വന്തം കുടുംബത്തെ പോറ്റാനുള്ള പണം ടെലിഫോണിനും മറ്റും ചെലവഴിച്ച്‌ കുടുംബത്തെ വിളിച്ച്‌ മൃതദേഹമൊന്ന്‌ ഏറ്റുവാങ്ങൂ എന്ന്‌ കെഞ്ചുന്ന സാമൂഹ്യപ്രവര്‍ത്തകന്‌ ആ മക്കള്‍ക്കില്ലാത്ത ബാദ്ധ്യത എന്താണ്‌ അധികമായി ആ മൃതദേഹത്തോട്‌? തങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാല്‍ മൃത ദേഹം ഏറ്റുവാങ്ങാന്‍ നിവൃത്തിയില്ല എന്ന ഒരുത്തരം കൊണ്ട്‌ ആ കുടുംബത്തിെന്‍റ കടമ കഴിഞ്ഞു. പക്ഷെ വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകനൊ, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയധികൃതരുടെയും പോലീസ്‌ അതോറിറ്റിയുടെയും സ്വന്തം മനസാക്ഷിയുടെയും ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ കൃത്യമായ ഒരുത്തരം കണ്ടെത്താനാകാതെ കുഴയുന്നു.

എന്തു ചെയ്യണമെന്ന്‌ ചോദിക്കുന്ന അധികൃതര്‍ക്ക്‌ മുമ്പില്‍ മറ്റൊരു പോംവഴി അവതരിപ്പിച്ച്‌ പരിഹാരം കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റൊരു വിഷയവുമായി ഇനി സമീപിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും എന്ന ഭീതി. ഏറ്റെടുത്ത കര്‍മ്മം പൂര്‍ണമാക്കാന്‍ കഴിയാത്തതിെന്‍റ മനോവിഷമം വേറെയും. ഒടുവില്‍ സ്വന്തം കീശയില്‍ നിന്നെടുത്ത്‌ അല്ലെങ്കില്‍ സംഘടനയുടെ ഫണ്ടില്‍ നിന്നെടുത്ത്‌ ആ കുടുംബത്തെ ചെന്നൈയില്‍ കൊണ്ടുവന്ന്‌ മൃതദേഹം ഏല്‍പിച്ചുവിടേണ്ട ഗതികേട്‌.

വേലിയില്‍ കിടന്ന പാമ്പിനെ തോളത്ത്‌ എടുത്തുവച്ച അവസ്ഥയെന്ന്‌ ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്ത ജീവകാരുണ്യപ്രവര്‍ത്തകന്‍ ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലുണ്ടാവാന്‍ തരമില്ല. ജീവകാരുണ്യപ്രവര്‍ത്തനത്തിെന്‍റ ഗുണഭോക്താക്കളായ വ്യക്തികളും കുടുംബങ്ങളും സമൂഹം മുഴുവനും തന്നെയും പലപ്പോഴും ഇത്തരം നെറികേടുകള്‍ ഈ ജീവകാരുണ്യപ്രവര്‍ത്തകരോട്‌ കാട്ടാറുണ്ട്‌.

സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവുമൊക്കെ ചിലരുടെ മാത്രം ബാദ്ധ്യതയാണെന്ന്‌ വല്ലാതെ ഉറച്ചുപോയ ധാരണ സമൂഹത്തിലെ അവനവന്‍ചേരിക്കാരായ ഓരോരുത്തര്‍ക്കുമുണ്ട്‌. മനുഷ്യെന്‍റ ഒരു ക്ളേശാവസ്ഥ കാണുമ്പോള്‍ ഹൃദയാലുത്വമുള്ള ആള്‍ ഇടപെടും. സ്വാഭാവികം. ജന്‍മസഹജമായ ചില ഗുണങ്ങള്‍ അതിന്‌ അന്തര്‍പ്രേരണയാകു മെന്നതും നേര്‌. അങ്ങനെയൊരാളെ ഒത്തു കിട്ടിയാല്‍ അയാളുടെ ചുമലില്‍ മുഴുവന്‍ ഉത്തരവാദിത്തവും ഇരുമുടികെട്ടന്നപോലെ കെട്ടി യേല്‍പിച്ച്‌ മലകയറ്റിവിടുന്ന ലാഘവത്വം സമൂഹത്തിെന്‍റ പൊതുസ്വഭാവമായി മാറിയിരിക്കുകയാണ്‌. മലകയറ്റത്തിെന്‍റ ഭാരവും തിരിച്ചിറങ്ങുന്നതിെന്‍റ ബദ്ധപ്പാടും അളന്നു മാര്‍ക്കിട്ട്‌ പുരസ്കാരം നല്‍കി തങ്ങളുടെ കടമ നിറവേറ്റുകയാണ്‌ പിന്നീട്‌ സമൂഹം.

ഗള്‍ഫ്‌ പ്രവാസി സമൂഹത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ വര്‍ത്തമാനകാലാവസ്ഥ ഇത്രയും കൊണ്ട്‌ പൂര്‍ണമാകുന്നില്ല. സമൂഹം ചിലരെ ജീവകാരുണ്യപ്രവര്‍ത്തകരാക്കി (വി.കെ.എന്‍. ഭാഷാ ശൈലിയില്‍ ‘ജീവകാരുണ്യന്‍മാരായി’) ആദരിച്ച്‌ നിലനിര്‍ത്തു ന്നത്‌ സാമൂഹ്യ ബാദ്ധ്യതകള്‍ അവരുടെ ശിരസിലേല്‍പിച്ചുകൊടുത്ത്‌ ബുദ്ധിമുട്ടുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനുള്ള ഭൂരിപക്ഷ ത്തിെന്‍റ തന്ത്രമാണ്‌.

നല്ല മനസുണ്ടായിപ്പോയതുകൊണ്ട്‌ ജീവകാരുണ്യരെന്ന ന്യൂനപക്ഷം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊള്ളണമെന്നാണ്‌ സമൂഹത്തിെന്‍റ മനസിലിരുപ്പ്‌.

ഇടക്കിടയ്ക്ക്‌ പുരസ്കാരമെന്ന പട്ടു വളയും പൊന്നാടയും കാട്ടി പ്രലോഭനങ്ങള്‍ തുടരുന്നതില്‍ മാത്രം സമൂഹം ജാഗ്രത പാലി ക്കും. ജീവകാരുണ്യ പ്രവര്‍ത്തനവുമായി രാവും പകലും ഓടിനടക്കുന്നതിനിടയില്‍ സ്വന്തം ജീവിതത്തെ ബാധിച്ച ക്ഷീണം കാരണം ഒന്നി രുന്നുപോകുമ്പോള്‍ ദേ വരുന്നു സാമൂഹ്യ വിമര്‍ശനം, കളിയാക്കലുകളും, ‘അതുശെരി, അവാര്‍ഡൊക്കെ കിട്ടിയപ്പോള്‍ നിര്‍ത്തിയല്ലെ പണി’.

ഇതേ അവസ്ഥ തന്നെയാണ്‌ സംഘടനകള്‍ക്കുമുള്ളത്‌. ഒരുപാട്‌ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയും ഇടക്കൊന്ന്‌ വിശ്രമത്തിലായാല്‍ പിന്നെ വിമര്‍ശനത്തിെന്‍റ ക്രൂരമ്പുകളാണ്‌ ഏല്‍ക്കേണ്ടിവരിക.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മൂലം സ്വന്തം ജീവിതത്തില്‍ തളര്‍ന്നുപോയ ഒരു ജീവകാരുണ്യ പ്രവര്‍ത്തകനെ സഹായിക്കേണ്ട ബാദ്ധ്യതയെ കുറിച്ചോര്‍മ്മപ്പെടുത്തിയപ്പോള്‍ ചില ഗുണഭോക്താക്കളുടെയും സാമൂഹ്യ ജീവികളുടെയും കമന്‍റുകളുടെ സാമ്പിള്‍ വെടിക്കെട്ടിതാ, ‘അവന്‌ അങ്ങനെത്തന്നെ വേണം, ആവശ്യമില്ലാത്ത പണിക്ക്‌ നടന്ന്‌ വെറുതെ ജീവിതം പാഴാക്കരുതെന്ന്‌ ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാ’, ‘എന്തര്‍്‌, സ്വന്തം കുടുമ്മങ്ങള്‌ നോക്കാതെ സമൂഹത്തെ നന്നാക്കാന്‍ നടക്കണോന്‍ അനുഫവിക്കട്ടെന്ന്‌’, ‘ഓനെന്തിെന്‍റ കേടാ, സ്വയം വരുത്തിവെച്ചതല്ലെ, അനുബവിക്കുമ്പോള്‍ പടിച്ചോളും. ‘

ഒക്ട്
31

സുധാകരന്‍ ചാവക്കാട്

കരളില്‍ നോവിന്റെ ഭാരം പേറി

കണ്ണുനീര്‍ വറ്റി ചുളുങ്ങിയ കണ്‍തടവും

കരയാന്‍ അശക്തയാമെന്‍ അമ്മ

കൈവീശി യാത്ര ചൊല്ലവേ!

സ്നേഹം തുളുമ്പുന്ന കണ്‍പീലിയും

സപ്തവര്‍ണ്ണങ്ങള്‍ നിറയുമീ നയനങ്ങളും

മൂകമാം യാത്ര ചൊല്ലും അധരങ്ങളു-

മെന്‍ പ്രിയതമതന്‍ കവിള്‍തടത്തില്‍

മഴതുള്ളി പോല്‍ ഇറ്റു വീഴും കണ്ണുനീരും

മാവിന്‍ കൊമ്പിലിരുന്നു യാത്രാ മംഗളം നേരുന്ന കിളികളും

സാഗരത്തിന്‍ നേര്‍ത്ത ഈണവും

സാക്ഷിയായി അനുഗമിച്ചീടുന്ന സൂര്യനും

മുത്തം തരാന്‍ കൊതിച്ചു, ‘ഉണ്ണി’

മുന്നോട്ട്‌ ഗമിച്ചീടവെ

മാറോട്‌ ചേര്‍ത്ത്‌ മുതുകില്‍ തലോടി;

മന്ദസ്മിതം ചൊരിഞ്ഞു-കവിളില്‍

മുഖം ചേര്‍ത്ത്‌ കൊഞ്ചി..

മായാത്ത ചൂട്‌ ഏറ്റുവാങ്ങി

ഓര്‍ക്കാന്‍ ഒരുപാട്‌ മനസ്സില്

‍ഒതുക്കി താഴിട്ടുപ്പൂട്ടി.. പിന്വിളിയില്ലാതെ

പാകപ്പെടുത്തി എന്‍ സ്പന്ദനം; പരിഭവമില്ലാതെ;

പിന്നെയുമൊരു പ്രവാസിയായ്‌..

സെപ്
12

ബ്രസീലുകാരെപ്പോലെ പന്തുകളിക്കുക ഏതൊരാളുടെയും സ്വപ്നമാണ്‌. ഇംഗ്ളണ്ടില്‍ സൈമണ്‍ ക്ളിഫോര്‍ഡ്‌ എന്നയാളുടെ പാഠശാല അത്തരത്തിലുള്ള താരങ്ങളെ സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ്‌

‘ഭാവിയില്‍ ഇംഗ്ളണ്ട്‌ ടീം മുഴുവന്‍ എനിക്ക്‌ സ്വന്തമാകും’

കോടികളെറിഞ്ഞ്‌ താരങ്ങളെ സ്വന്തമാക്കുന്ന റോമന്‍ അബ്രമോവിച്ചല്ല ഇതു പറയുന്നത്‌. ലീഡ്സിലെ കത്തോലിക്കാ സ്കൂളില്‍ ഏഴുവര്‍ഷം മുമ്പ്‌ ഒരു പ്രൈമറി അധ്യാപകന്‍ മാത്രമായിരുന്ന സൈമണ്‍ ക്ളിഫോര്‍ഡ്‌ ഇതു പറയുമ്പോള്‍, അവിശ്വസിക്കേണ്ട.1998 ലോകകപ്പു മുതല്‍ ഇംഗ്ളണ്ടിണ്റ്റെ വജ്രായുധമായി നില്‍ക്കുന്ന മൈക്കല്‍ ഓവനും പുതിയ കാലത്തിണ്റ്റെ താരമായ വെയ്ന്‍ റൂണിയും അത്‌ സമ്മതിച്ചുതരും. ഇരുവരും പന്തുകൊണ്ട്‌ ഇന്ദ്രജാലം കാണിക്കാന്‍ പഠിച്ചത്‌ ക്ളിഫോര്‍ഡിണ്റ്റെ പാഠങ്ങളില്‍നിന്നാണ്‌. ഇന്ന്‌ ബ്രിട്ടനിലും അമേരിക്കയിലും ഓസ്ട്രേലിയയിലുമൊക്കെയായി ഒന്നര ലക്ഷത്തോളംപോര്‍ ക്ളിഫോര്‍ഡിണ്റ്റെ പാഠശാലയില്‍ പന്തുതട്ടാന്‍ പഠിക്കുന്നു. വെറും 33 വയസിനിടെ, ലോകത്തെ ഏറ്റവും ആരാധ്യനായ ഫുട്ബോള്‍ അധ്യാപകനായി (കോച്ചല്ല) ക്ളിഫോര്‍ഡ്‌ പരിഗണിക്കപ്പെടുന്നു.

ഇനി ബ്രസീലിലേക്ക്‌. ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിണ്റ്റെ പ്രകടനം കണ്ട്‌ രോഷാകുലനായി ഒരാരധകന്‍ എഴുതുന്നു. അടുത്തിടെ അന്തരിച്ച ടെലി സണ്റ്റാനയ്ക്കൊപ്പം ബ്രസീലിണ്റ്റെ ഫുട്ബോള്‍ കലയും മരിച്ചു. 1982ലും 1986ലും ബ്രസീലിനെ ലോകകപ്പില്‍ പരിശീലിപ്പിച്ച സണ്റ്റാന ഫുട്ബോളിണ്റ്റെ ബ്രസീലിയന്‍ ശൈലിയുടെ അവസാന വക്താവായിരുന്നു. ഇന്ന്‌ പന്തടക്കവും കഴിവും മാത്രം മതി എല്ലാ കോച്ചുമാര്‍ക്കും. യഥാര്‍ത്ഥ കളിക്കാര്‍ ഇന്നില്ല- ഫുട്ബോള്‍, ബ്രസീലിയന്‍ വേ ഓഫ്‌ ലൈഫ്‌ എന്ന വെബ്സൈറ്റില്‍ ഈ വിലാപത്തെ അംഗീകരിച്ചുകൊണ്ട്‌ ഏറെപ്പേര്‍ എഴുതുന്നു. 

86 ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ബ്രസീല്‍ കളിച്ച കളിയാണ്‌ യഥാര്‍ത്ഥ ബ്രസീലിയന്‍ ശൈലിയിലുള്ള അവസാന മത്സരം എന്ന്‌ റിയോയില്‍നിന്നുള്ള ഈ ആരാധകന്‍ തറപ്പിച്ചു പറയുന്നു. റൊണാള്‍ഡീന്യോയയെപ്പോലുള്ള താരങ്ങള്‍ വംശമറ്റുപോവുകയാണെന്നും പന്തുകൊണ്ടുള്ള കലാ ചാതുര്യം വെളിപ്പെടുത്താന്‍, കടുത്ത തന്ത്രങ്ങള്‍ അടക്കിഭരിക്കുന്ന ഇത്തെ ഫുട്ബോളില്‍ അവര്‍ക്കിടം കിട്ടുന്നില്ലെന്നുമാണ്‌ ആരാധകണ്റ്റെ പരാതി.

ഇരുപതു വര്‍ഷം മുമ്പ്‌ ഫുട്ബോളില്‍ എഴുപതു ശതമാനവും കഴിവും സാങ്കേതികതയുമായിരുന്നു. തന്ത്രങ്ങള്‍ക്കും കായികക്ഷമതയ്ക്കും മുപ്പതു ശതമാനം മാത്രമായിരുന്നു സ്ഥാനം. ഇന്ന്‌ നേരെ മറിച്ചാണ്‌ നില. ഇന്ന്‌ വേഗം, ശക്തി തുടങ്ങിയ ഫുട്ബോളിതര കാര്യങ്ങളുമായാണ്‌ കളി ബന്ധപ്പെട്ടിരിക്കുന്നത്‌. ശൈലിയും ജന്‍മ സിദ്ധമായ കഴിവും വെറും കാഴ്ചവസ്തുക്കള്‍ മാത്രമാണ്‌ 1970-1982കാലത്തെ ബ്രസീല്‍ ടീമിനെയും 1974-1978കാലത്തെ ഹോളണ്ട്‌ ടീമിനെയും ഇനി കാണാനാവില്ലെന്ന്‌ ബ്രസീലിലെ പാരമ്പര്യ വാദികളായ ആരാധകര്‍ പറയുന്നു.

അത്‌ സാധ്യമാകുമെന്ന പ്രത്യാശയാണ്‌ സിമോണ്‍ ക്ളിഫോര്‍ഡിനെ പ്രസക്തനാക്കുത്‌. ബ്രസീലില്‍ മാത്രമല്ല, ഇംഗ്ളണ്ടിലെ പ്രായോഗിക ഫുട്ബോളിലും ബ്രസീലിയന്‍ താളം കണ്ടെത്താന്‍ കഴിയുമെന്ന്‌ ക്ളിഫോര്‍ഡ്‌ പറയുന്നു, തെളിയിക്കുന്നു. കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട്‌ ക്ളിഫോര്‍ഡ്‌ അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോള്‍ അധ്യാപകനായി മാറിയതെങ്ങനെയെന്നത്‌ അതു വ്യക്തമാക്കുന്നു.

മിഡിത്സ്ബ്രോയ ടീമിനോടുള്ള ആരാധന മാത്രമായിരുന്നു ക്ളിഫോര്‍ഡിന്‌ ഫുട്ബോളുമായി 1977 വരെയുള്ള ബന്ധം. ഒരു നാള്‍ കളി കാണാനെത്തിയ ക്ളിഫോര്‍ഡ്‌, ബ്രസീലുകാരനായ ജുനീന്യോയുടെ അച്ഛനെ യാദൃശ്ചികമായി പരിചയപ്പെടാനിടയായി. ഒരു കാപ്പി കുടിക്കാനായുള്ള ക്ഷണത്തില്‍നിന്നാണ്‌, ബ്രസീലിയന്‍ സോക്കര്‍ സ്കൂള്‍ എന്ന പ്രതിഭാസത്തിണ്റ്റെ തുടക്കം.

ബ്രസീലുകാര്‍ എങ്ങനെ ഇത്ര മനോഹരമായി ഫുട്ബോള്‍ കളിക്കുന്നുവെന്ന സംശയത്തിന്‌, ബ്രസീലുകാര്‍, കുട്ടിക്കാലം മുതല്‍ക്കെ കളിച്ചുപഠിക്കുന്ന ശീലത്തെക്കുറിച്ച്‌ പറഞ്ഞു കൊടുത്തു. ‘ഫുട്ബോള്‍ ഡി സൊളാവോ’ എന്ന, ഫുട്സാലാണ്‌ ബ്രസീലുകാരന്‌ പന്തുകൊണ്ട്‌ നൃത്തമാടാനുള്ള കഴിവു നല്‍കുതെന്ന്‌ ജുനീന്യോ പറഞ്ഞുകൊടുത്തു. ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍, ഫുട്ബോളിനെക്കാള്‍ കനമുള്ള, എന്നാല്‍ ചെറിയ പന്തുകൊണ്ട്‌ കളിക്കുന്ന ഫുട്സാലാണ്‌ ബ്രസീലില്‍ കളി വളര്‍ത്തുന്നത്‌. അരനൂറ്റാണ്ടിലേറെക്കാം പഴക്കമുണ്ട്‌ ഈ രീതിക്ക്‌. പെലെ, സീക്കോ, റൊണാള്‍ഡോ, റൊണാള്‍ഡീന്യോ തുടങ്ങി ബ്രസീലിലെ എല്ലാ താരങ്ങളും ഇങ്ങനെ കളി പഠിച്ചവരാണ്‌ (ലോകകപ്പിനിടെ വരുന്ന നൈക്കിയുടെ പരസ്യം ഓര്‍ക്കുക). നാലാം വയസില്‍ ഫുട്സാല്‍ കളിക്കാന്‍ തുടങ്ങിയ ജുനീന്യോ, പതിനാലാം വയസിലാണ്‌ പുല്‍മൈതാനത്ത്‌ പന്തു തട്ടാന്‍ തുടങ്ങിയത്‌.

ചെറിയ പന്തുമായി നടത്തുന്ന പരിശീലനം താരങ്ങളുടെ ഡ്രിബ്ബ്ളിങ്ങ്‌ കഴിവും സൂചിക്കുഴലിലൂടെ പോലും മുന്നേറാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു. കനം കൂടിയ പന്തില്‍, ഹെഡ്ഡര്‍ പ്രായോഗികമല്ലാത്തതിനാല്‍, ഫീല്‍ഡ്‌ ഗെയിമില്‍ താരങ്ങള്‍ വിദഗ്ധരാകുന്നു. ബ്രസീലുകര്‍ മറ്റെല്ലാവരെക്കാളും നന്നായി കളിക്കുതെങ്ങനെയെന്നത്‌ ജുനീന്യോ നല്‍കിയ ഉത്തരത്തില്‍നിന്ന്‌ ക്ളിഫോര്‍ഡ്‌ പഠിച്ചു.

1997ല്‍ കടംവാങ്ങിയ കാശുമായി ബ്രസീലിലെത്തിയ ക്ളിഫോര്‍ഡ്‌, ജുനീനിന്യോയുടെ പരിചയംവഴി, സീക്കോ, റൊമാരിയോ, റിവേലിനോ തുടങ്ങി ബ്രസീലിലെ പ്രമുഖ താരങ്ങളെക്കണ്ട്‌ ബ്രസീലിയന്‍ ശൈലിയെക്കുറിച്ച്‌ സംസാരിച്ചു. ഈ യാത്ര ബി.ബി.സി യില്‍ ഡോക്യുമെണ്റ്ററിയായി വന്നതോടെ, ക്ളിഫോര്‍ഡിണ്റ്റെ ശ്രമങ്ങള്‍ക്ക്‌ പുതിയ മാനം കൈവന്നു.എ ന്യു ബാള്‍ ഗെയിം എന്ന ഡോക്യുമെണ്റ്ററി കണ്ട അന്നത്തെ ഇംഗ്ളണ്ട്‌ കോച്ച്‌ ഗ്ളെന്‍ ഹോഡില്‍, ക്ളിഫോര്‍ഡിനെ നേരിട്ടുവന്നു കണ്ടു. ഇംഗ്ളണ്ടിനെ ബ്രസീലിനെപ്പോലെ കളിപ്പിക്കണമൊയിരുന്നു ഹോഡിലിണ്റ്റെ ആവശ്യം. അതിന്‌ കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങണമെന്ന ക്ളിഫോര്‍ഡിണ്റ്റെ മറുപടി ഹോഡിലിനെ ചൊടിപ്പിച്ചു. ലോകകപ്പിന്‌ അഞ്ചുമാസം മാത്രം നില്‍ക്കെ, ഇംഗ്ളണ്ട്‌ ടീമിനെ ബ്രസീലിനെപ്പോലെ കളിപ്പിക്കണമൊയിരുന്നു ഹോഡില്‍ ആവശ്യപ്പെട്ടത്‌.

അങ്ങനെയാണ്‌, ക്ളിഫോര്‍ഡ്‌, ഇണ്റ്റര്‍നാഷണല്‍ കോഫെഡറേഷന്‍ ഓഫ്‌ ഫുട്ബോള്‍ ഡി സലാവോ എന്ന പ്രസ്ഥാനം വീടിനുമുകളിലെ കൊച്ചുമുറിയില്‍ തുടങ്ങിയത്‌. പിന്നീട്‌, ബ്രസീലിയന്‍ സോക്കര്‍ സ്കൂള്‍ എപേരില്‍ പ്രശസ്തമായ പാഠ്യ പദ്ധതിയുടെ തുടക്കവും ഇവിടെ നിന്ന്‌. ഇന്ന്‌ ഒട്ടേറെ പ്രൊഫഷണല്‍ താരങ്ങള്‍, ക്ളിഫോര്‍ഡില്‍നിന്ന്‌ കളി നീക്കങ്ങള്‍ പഠിക്കുന്നു. നിര്‍ത്താതെ, അവസാനിക്കാത്ത നീക്കങ്ങളുമായി ചെറിയ പന്തിനെ കാലില്‍ നിര്‍ത്തുകയെന്ന തന്ത്രമാണ്‌ ക്ളിഫോര്‍ഡിണ്റ്റെ പഠന പദ്ധതിയിലെ പ്രധാന ഭാഗം.

ഇതു ശരിയാണെ്‌ ശാസ്ത്രവും പറയുന്നു. ലിവര്‍പൂള്‍ഹോപ്‌ സര്‍വകലാശാലയിലെ ഡോ. ചാള്‍സ്‌ ബക്ക്ളിയുടെ അഭിപ്രായത്തില്‍, കുത്തിപ്പൊങ്ങാത്ത, ചെറിയ പന്തുകളാണ്‌ കുട്ടികളില്‍ പന്തടക്കം വളര്‍ത്താന്‍ നല്ലത്‌. ഇന്ന്‌ പ്രൊഫഷണല്‍ രംഗത്തെ താരങ്ങളില്‍ പലരും വാം അപ്പുകളില്‍ ചെറിയ പന്തുകള്‍ ഉപയോഗിക്കുന്നു. പ്രീമിയര്‍ ലീഗിലെ ക്ളബുകളെല്ലാം തന്നെ, ക്ളിഫോര്‍ഡിനെ വിളിച്ച്‌ ക്ളാസുകള്‍ എടുപ്പിക്കുന്നു. എവര്‍ട്ടന്‍ ക്ളബില്‍ വെയ്ന്‍ റൂണിയായിരുന്നു ക്ളിഫോര്‍ഡിണ്റ്റെ അവതാരകന്‍. മൈക്കല്‍ ഓവന്‍ കുട്ടികള്‍ക്കായി ക്ളിഫേര്‍ഡ്‌ തന്ത്രങ്ങളുപയോഗിച്ച്‌ ഒട്ടേറെ, വീഡിയോകള്‍ നിര്‍മിച്ചു. അത്‌ ബി.ബി.സിയില്‍ സോക്കര്‍ സ്കിത്സ്‌ എന്ന പരമ്പരയായി. ക്ളിഫോര്‍ഡില്‍ നിന്നു സ്വായത്തമാക്കിയ റിവേലിനോ ഇലാസ്റ്റിക്‌ എന്ന്‌ ക്ളിഫോര്‍ഡ്‌ പേരിട്ടിട്ടുള്ള നീക്കം ഒന്നിലേറെ തവണ ഓവന്‍ ഗോളടിക്കാനായി ഉപയോഗിച്ചിട്ടുമുണ്ട്‌. റൊണാള്‍ഡോ, എമേഴ്സന്‍ തുടങ്ങി ബ്രസീല്‍ താരങ്ങളുടെ പേരുമായി ബന്ധപ്പെട്ടാണ്‌ ക്ളിഫേര്‍ഡിണ്റ്റെ നീക്കങ്ങള്‍.

ഓവന്‍ പല ബ്രസീല്‍ നീക്കങ്ങളും പഠിക്കാന്‍ പാരാജയപ്പെട്ടതോടെയാണ്‌ ക്ളിഫോര്‍ഡ്‌ തീരെ ചെറിയ കുട്ടികളില്‍ പരിശീലനം നടത്തേണ്ടതിണ്റ്റെ ആവശ്യകത മനസ്സിലാക്കിയത്‌. ഫുട്ബോള്‍ കളിച്ചു വളരുന്ന കുട്ടികളില്‍, നീക്കങ്ങള്‍ക്കനുസൃതമായി ശരീരം രൂപപ്പെടുന്നുവെന്നണ്‌ ക്ളിഫോര്‍ഡിണ്റ്റെ കണ്ടെത്തല്‍. ഇംഗ്ളണ്ട്‌ ടീമിലെ താരങ്ങള്‍ക്ക്‌ പെട്ടൊന്നോരു ദിവസം ബ്രസീലിനെപ്പോലെ കളിക്കാനാകാത്തത്‌ അതുകൊണ്ടാണ്‌. കുഞ്ഞുങ്ങള്‍ക്കായുള്ള സോക്കാടോട്സ്‌ എന്ന പഠനക്കളരി അങ്ങനെ തുടങ്ങി.

2003ല്‍ ഗാര്‍ഫോര്‍ത്ത്‌ ടൌണിലെ ക്ളബുകളിലൊന്ന്‌ ക്ളിഫോര്‍ഡ്‌ വിലയ്ക്കുവാങ്ങി. 20 വര്‍ഷത്തിനുള്ളില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്നാണ്‌ തണ്റ്റെ ക്ളബിനെക്കുറിച്ച്‌ ഇദ്ദേഹത്തിണ്റ്റെ അവകാശവാദം. അക്കാലത്ത്‌ ഇംഗ്ളണ്ട്‌ ടീം തണ്റ്റെ, ബ്രസീലുകാരെപ്പോലെ കളിക്കുന്ന ഇംഗ്ളണ്ടുകാര്‍ നിറഞ്ഞതാകുമെന്ന്‌ ക്ളിഫോര്‍ഡ്‌ കണക്കുകൂട്ടുന്നു.

അന്ന്‌ ബ്രസീലുകാര്‍ ആരെപ്പോലെയാകും കളിക്കുക?. ജര്‍മിക്കാരെപ്പോലെ, ലോങ്ങ്‌റേഞ്ചര്‍ ഷോട്ടുകളില്‍നിന്ന്‌ ഗോളടിക്കാന്‍ ഇപ്പോള്‍ത്തന്നെ അവര്‍ ശീലിച്ചുകഴിഞ്ഞു. റൊണാള്‍ഡീന്യോയുടെ കാലം കഴിഞ്ഞാല്‍, മൈതാന മധ്യത്തില്‍ പന്ത്‌ ഡ്രിബിള്‍ ചെയ്യുകയും കാലില്‍നിന്ന്‌ പന്ത്‌ അടര്‍ത്താതെ മുന്നേറുകയും ചെയ്യുന്ന ഒരാളുണ്ടാകുമോ?. ഏത്‌ റൊണാള്‍ഡീന്യോ, എന്ത്‌ സാംബ എന്നാകുമോ അന്നത്തെ ബ്രസീലുകാര്‍ ചോദിക്കുന്നത്‌?

സെപ്
10

ഷീബ ഷരീഫ്‌

അമ്മായിമാരും കുട്ട്യോളുമൊക്കെയുണ്ടാവുമ്പോ മുകളില്‌ വല്ല്യകത്ത്‌ നീളത്തില്‍ പായ വിരിച്ചാ രാത്രീല്‌ കിടക്കാറ്‌. മത്സരിച്ച്‌ നുണ പറയുന്ന അമ്മായിമാരുടെ വായില്‌ നോക്കി കിടക്കും ഞങ്ങളൊരു സംഘം.

അങ്ങിനൊരു രാത്രി വെടിപറച്ചിലിന്റെ ഹരത്തില്‍ മുഴുകി നില്‍ക്കുമ്പോ വടക്കേലെ മുറ്റത്തേക്ക്‌ ഒരു പട്ടി മോങ്ങി കരഞ്ഞു വരുന്ന ശബ്ദം കേട്ട്‌ ഞങ്ങളെല്ലാരും പേടിച്ചു. അപ്പൊ സമയം ചുരുങ്ങിയത്‌ ഒരു മണിയെങ്കിലും കഴിഞ്ഞു കാണും. വല്ല പ്രേതത്തേയും കണ്ടിട്ടാണോ ഇനി പട്ടി മോങ്ങുതെന്ന പേടിയിലായി ഞങ്ങളെല്ലാവരും.

കൂട്ടത്തില്‍ കുറച്ചെങ്കിലും ധൈര്യമുള്ള സൌജത്തമ്മായി ജനലിലൂടി ടോര്‍ച്ചടിച്ചു നോക്കിയപ്പോ മുറ്റത്തതാ കറുത്തൊരു രൂപം. അമ്മായി കഴിയുന്നത്ര ഉച്ചത്തില്‍ ചോദിച്ചു “ആരാ അത്‌?”. എന്നിട്ടും അമ്മായിയുടെ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയിരുന്നു. “ഇത്‌ ഞാനാ റസാഖ്‌”. കരിമ്പടത്തിന്റെ ഉള്ളില്‍ നിന്നും പുറത്തേക്ക്‌ വന്ന രൂപം ബീരാക്കാണ്റ്റെ റസാഖ്‌ തന്നെ എന്ന്‌ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ട സമാധാനത്തില്‍ ഞങ്ങളുറങ്ങി. ആള്‍ രൂപം തിരിച്ചറിഞ്ഞ പട്ടിയും സമാധാനിച്ചു കാണും. തന്റെ വീട്ടിലെ രാത്രി ശല്ല്യത്തെ പേടിപ്പിച്ചോടിച്ച തൃപ്തിയില്‍ റസാഖും.

പിറ്റേന്ന്‌ രാവിലെ പതിവ്‌ ഡ്യൂട്ടിക്കായ്‌ ഈര്‍ക്കിലി ചൂലുമായി മുറ്റമടിക്കനിറങ്ങിയ എനിക്ക്‌ ചമ്മലിന്റെ കൂടെ കുറച്ചധികം പട്ടിക്കാട്ടവും കോരേണ്ടി വന്നു. പാവം പട്ടി!! പേടിച്ചിട്ടാണല്ലോ എന്ന് ഞാനും കരുതി.

സെപ്
10

സ്വയം സ്വായത്തമാക്കിയ കലയില്‍ അതിണ്റ്റെ രാജാവായി വാഴുയാണ്‌ കിം കി ഡുക്ക്‌. അക്കാദമിക്‌ തലത്തില്‍ സിനിമയെക്കുറിച്ച്‌ യാതൊന്നും സമ്പാദിക്കാനാകാതെ, പരാജയപ്പെട്ട കൌമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൌലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു.

ദക്ഷിണ കൊറിയയിലെ ഗ്യോങ്ങ്സാങ്ങ്‌ പ്രവിശ്യയിലെ ദരിദ്ര കുടുംബങ്ങളിലൊന്നിലാണ്‌ 1960ല്‍ കിം ജനിക്കുന്നത്‌ . ഒമ്പതാം വയസ്സില്‍ കുടുംബം സോള്‍ നഗരത്തിലേക്ക്‌ മാറുന്നു. സോളില്‍ കാര്‍ഷിക വൃത്തി പഠിപ്പിക്കുന്ന സ്കൂളില്‍ ചേര്‍ന്നു. പതിനേഴാം വയസ്സില്‍ സ്കൂളില്‍നിന്നു പുറത്ത്‌. പിന്നീട്‌ ഫാക്ടറികളില്‍ കുട്ടിത്തൊഴിലാളിയായി മൂന്നു വര്‍ഷം . ഇരുപതാം വയസ്സില്‍ സൈന്യത്തില്‍. അഞ്ചുവര്‍ഷത്തെ സൈനിക സേവനത്തിനുശേഷം കാഴ്ചശക്തിയില്ലാത്തവരെ പഠിപ്പിക്കുന്ന പള്ളിസ്കൂളില്‍ ചേരുന്നു. ഉപദേശിയാകാമെന്ന പ്രതീക്ഷയില്‍ അവിടെ രണ്ടുവര്‍ഷം. 1990ല്‍ അന്നോളം സമ്പാദിച്ച പണമെല്ലാം ചേര്‍ത്ത്‌ പാരീസിലേക്ക്‌ വിമാനയാത്ര. കുട്ടിക്കാലം മുതല്‍ക്കെ വരച്ച ചിത്രങ്ങള്‍ തെരുവില്‍ വില്‍ക്കുകയായിരുന്നു ഉദ്ദേശ്യം. പാരീസിലെത്തി ചിത്രങ്ങള്‍ വിറ്റുകിട്ടിയ കാശുകൊണ്ട്‌ ജീവിതത്തിലാദ്യമായി ആദ്യമായി കിം ഒരു സിനിമ കണ്ടു. ഒരു ത്രില്ലറിലെപോലെ കിമ്മിന്റെ ജീവിതം വഴിപിരിയുന്നതവിടെ. നവസിനിമാലോകത്ത്‌ പ്രശസ്തനായ കിം കി ഡുക്ക്‌ എന്ന സംവിധായകനിലേക്കുള്ള വളര്‍ച്ച തുടങ്ങിയതവിടെ.

കൊറിയന്‍ സിനിമയുടെ ലോകഭാഷയാണ്‌ ഇന്ന്‌ കിം കി ഡുക്കിണ്റ്റെ സൃഷ്ടികള്‍. വ്യവസ്ഥിതികളോട്‌ കലഹിച്ച്‌ മൌലികമായ ശൈലിയില്‍ സിനിമകള്‍ കിം സൃഷ്ടിക്കുന്നു.കൊറിയന്‍ സിനിമയിലെ സമകാലികരായ ഹോങ്ങ്‌ സാങ്ങ്‌ സൂവിണ്റ്റെയോ ലീ ചാങ്ങ്‌ ഡോങ്ങിണ്റ്റെ സിനിമാ പാണ്ഡിത്യം കിമ്മിന്‌ അവകാശപ്പെടാനില്ല. ദരിദ്രമായ ചുറ്റുപാടുകളില്‍ വളര്‍ന്നതുകൊണ്ടും സിനിമയെക്കുറിച്ച്‌ പരിമിതമായ ജ്ഞാനം മാത്രം കൈമുതലായുള്ളതുകൊണ്ടും കിമ്മിണ്റ്റെ സിനിമകള്‍ കൊറിയയില്‍ അത്ര സ്വീകാര്യമല്ല. ലോകപ്രശസ്തങ്ങളായ സിനിമാ വേദികളില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുമ്പോഴും അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോഴും കിമ്മിണ്റ്റെ സിനിമകള്‍ കൊറിയയില്‍ പലപ്പോഴും പരാജയമാണ്‌. അവിടുത്തെ സിനിമാ നിരൂപകര്‍ക്ക്‌ ഏറെക്കുറെ പല സിനിമകളും അപ്രസക്തവുമാണ്‌. എന്നാല്‍, ലോകം കിം കി ഡുക്കിണ്റ്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്നുവെന്ന അതിശയം തുടരുന്നു.

ഫ്രാന്‍സില്‍നിന്ന്‌ സിനിമാമോഹവുമായാണ്‌ കിം കൊറിയയില്‍ മടങ്ങിയെത്തിയത്‌. സിനിമയെ വലിയ മുതല്‍മുടക്കുള്ള വേദി കിമ്മിന്‌ എത്തിപ്പെടാവുന്ന ഇടമായിരുന്നില്ല. നാട്ടിലെ ചെറുകിട തിരക്കഥാരചനാ മത്സരങ്ങളില്‍ പയറ്റുകമാത്രമായിരുന്നു വഴി. 1993ല്‍ സ്ക്രീന്‍ റൈറ്റിങ്ങ്‌ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റെ പ്രശസ്തമായ പുരസ്കാരം കിമ്മിനെത്തേടിയെത്തി. ഒരു ചിത്രകാരനും വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട കുറ്റവാളിയും എന്ന തിരക്കഥ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയ മത്സരത്തില്‍ ഓന്നമതെത്തി. 1994 കൊറിയന്‍ ഫിലിം കൌസിലിണ്റ്റെ മത്സരത്തില്‍ മൂന്നാം സ്ഥാനവും 1995ല്‍ ഓന്നം സ്ഥാനവും കിം സ്വന്തമാക്കി.

1996ല്‍ കിം തണ്റ്റെ സിനിമാജീവിതത്തിന്‌ തുടക്കമിട്ടു. ക്രൊക്കഡൈല്‍ എന്ന സിനിമ കിമ്മിണ്റ്റെ പില്‍ക്കാല ചിത്രങ്ങളുമായി ഗുണപരമായും ആഖ്യാനപരമായും താരതമ്യം ചെയ്യാന്‍ പാകത്തിലുള്ളതായിരുന്നില്ല. സോളിലെ ഹാണ്റ്റിവര്‍ നദിക്കരികെ താമസിക്കുന്ന ഒരാള്‍, നദിയില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ സ്ത്രീയെ രക്ഷിക്കുന്നതും പിന്നീടയാള്‍ അവളെ എല്ലാത്തരത്തിലും പീഡിപ്പിക്കുന്നതുമായിരുന്നു പ്രമേയം. ഒടുവില്‍ നായകനും നായികയ്ക്കുമിടയില്‍ പ്രണയമുണ്ടാകുന്നുമുണ്ട്‌. സിനിമയുടെ പ്രചാരണത്തിന്‌ പത്രപ്രവര്‍ത്തകര്‍ക്കായി നടത്തിയ പ്രിവ്യൂ കാണാന്‍ അധികമാരുമെത്താതിരുന്നുത്‌ കിമ്മിനെ നിരാശപ്പെടുത്തിയില്ല. പുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക്‌ അവിടെ ധാരാളം പ്രേക്ഷകരെ സൃഷ്ടിക്കാനായി. കൊറിയന്‍ പനോരമയിലേക്ക്‌ ക്രൊക്കഡൈല്‍ തിരഞ്ഞെടുക്കപ്പെട്ടത്‌ കിമ്മിണ്റ്റെ അന്താരാഷ്ട്ര കരിയറിന്‌ തുടക്കം കുറിച്ചു.

ലോബജറ്റില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ വര്‍ഷംതോറും പുറത്തിറക്കുകയായിരുന്നു കിം ആദ്യം സ്വീകരിച്ച നയം. ചലച്ചിത്രകാരനെ നിലയില്‍ സ്വന്തമായൊരു ഇടം സൃഷ്ടിക്കാന്‍ ഈ നീക്കം കിമ്മിനെ സഹായിച്ചു. വൈല്‍ഡ്‌ ആനിമത്സ്‌ (1997), ബേര്‍ഡ്കേജ്‌ ഇന്‍ (1998) എന്നീ പില്‍ക്കാല ചിത്രങ്ങള്‍ കിമ്മിനെ കൊറിയക്കുപുറത്തേക്കെത്തിച്ചില്ലെങ്കിലും 2000ല്‍ പുറത്തിറങ്ങിയ ‘ഐല്‍’ കിമ്മിനെ യൂറോപ്പിലേക്ക്‌ കയറ്റുമതി ചെയ്തു. വെനീസ്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയ സിനിമ ജൂറിയുടെ പ്രത്യേക പരിഗണന സ്വന്തമാക്കിയതോടെ, കിം കി ഡുക്ക്‌ യൂറോപ്പിലും ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. മോസ്കോയിലും പോര്‍ട്ടോയിലും ബ്രസ്സല്‍സ്സിലും ഐല്‍ പുരസ്കൃതമായി.ഐലിനു പിന്നാലെ തണ്റ്റെ ശക്തമായ രാഷ്ട്രീയ ചിത്രവുമായി കിം എത്തി. അഡ്രസ്‌ അനോണ്‍.

കിമ്മിണ്റ്റെ സിനിമകള്‍ കൊറിയയുടെ മധ്യ-ഉപരിവര്‍ഗ ജീവിതത്തിനു ദഹിക്കാത്ത കാഴ്ചകളാണ്‌ സമ്മാനിച്ചത്‌. സ്ര്‍ത്രീകള്‍ക്കെതിരായ അക്രമത്തിണ്റ്റെ പേരില്‍ സ്ത്രീപക്ഷ വിമര്‍ശകര്‍ രാക്ഷസനെന്നും പരാജയപ്പെട്ടവനെന്നും കിമ്മിനെ കുറ്റപ്പെടുത്തി. കൊറിയന്‍ പത്രങ്ങളും കിമ്മിനെ വെറുതെ വിട്ടില്ല. നാട്ടിലെ പത്രക്കാര്‍ക്ക്‌ തനിക്കരികില്‍വരാന്‍ അനുവാദമില്ലെന്ന്‌ പ്രഖ്യാപിച്ചെങ്കിലും കിമ്മിന്‌ ആ വാക്ക്‌ പാലിക്കാനായില്ല.

യൂറോപ്പ്‌ കിമ്മിനെ കൂടുതല്‍ വിലപിടിച്ചവനായി കാണാന്‍ തുടങ്ങിയതാണ്‌ പിന്നീടുള്ള കാഴ്ച. അഡ്രസ്സ്‌ അനോണ്‍ വെനീസിലും ബാഡ്‌ ഗൈ ബെര്‍ലിന്‍ മേളയിലുമെത്തി.ബാഡ്‌ ഗൈ എന്ന സിനിമ കിമ്മിന്‌ കൊറിയന്‍ സിനിമയിലെ ബാഡ്‌ ഗൈ എന്ന വിളിപ്പേരും നല്‍കി. ഒപ്പം കൊറിയയില്‍ കിമ്മിണ്റ്റെ സിനിമ ബോക്സ്‌ ഓഫീസില്‍ വന്‍വിജയവുമായി. ബാഡ്‌ ഗൈ സാമ്പത്തിക നേട്ടത്തിനൊപ്പം കൊറിയയില്‍ കിമ്മിന്‌ ആരാധകരെയും സൃഷ്ടിച്ചു. കൊറിയയിലെ അതി പ്രശസ്ത താരമായിരു ജാങ്ങ്‌ ഡോങ്ങ്‌ ഗുനിനെ മുഖ്യ കഥാപാത്രമാക്കി തൊട്ടടുത്ത സിനിമചെയ്യാന്‍ കിമ്മിനു സാധിച്ചു. ദ കോസ്റ്റ്‌ ഗാര്‍ഡ്‌ എന്ന സിനിമ പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തിയില്ല. അതോടെ, പ്രമുഖ താരങ്ങള്‍ക്കു പിന്നാലെ പോവുകയ എന്ന നയം ആദ്യ സംരംഭത്തില്‍ത്തന്നെ കിം ഉപേക്ഷിക്കുകയും ചെയ്തു.

കിമ്മിണ്റ്റെ സിനിമകള്‍ സമൂഹത്തിലെ തിരസ്കൃതരുടെ ജീവിതത്തിനു പ്രാധാന്യം നല്‍കുന്നവയായിരുന്നു അതുകൊണ്ടുതന്നെ പലപ്പോഴും സദാചാര വാദികള്‍ക്ക്‌ ദഹിക്കാത്ത സിനിമാ അനുഭവമായി അതുമാറി. എന്നാല്‍, 2003ല്‍ പുറത്തിറങ്ങിയ സ്പ്രിങ്ങ്‌, സമ്മര്‍, ഫാള്‍, വിണ്റ്റര്‍……സ്പിങ്ങ്‌ ന്നേ ചലച്ചിത്രം ആത്മീയതയിലൂന്നി നിന്ന്‌ കഥപറഞ്ഞപ്പോള്‍, വിമര്‍ശകര്‍പോലും അമ്പരുന്നു. മൃദുകഥനത്തിലൂടെ പ്രേക്ഷകരെ, പ്രത്യേകിച്ച്‌ യൂറോപ്പിലെയും അമേരിക്കയിലെയും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കിമ്മിനു സാധിച്ചു. ഋതുക്കളിലൂടെ കഥപറഞ്ഞ ചിത്രം ഓസ്കര്‍ പുരസ്കാരത്തിനുള്ള വിദേശ ഭാഷാ വിഭാഗത്തില്‍ കൊറിയയുടെ ഔദ്യോഗിക നോമിനേഷനായി. തൊട്ടുപിന്നാലെ 3 അയണ്‍ എന്ന ചിത്രത്തിലൂടെ കിം വീണ്ടും സിനിമാ ലോകത്തെ കീഴടക്കി. 2004ല്‍ രണ്ട്‌ വ്യത്യസ്ത മേളകളില്‍ രണ്ട്‌ വ്യത്യസ്ത ചിത്രങ്ങള്‍ക്ക്‌ മികച്ച സംവിധായകണ്റ്റെ പുരസ്കാരം കിമ്മിനു ലഭിച്ചു. സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന്‌ ബെര്‍ലിന്‍ മേളയിലും 3 അയണിലൂടെ വെനീസിലും കിം മികച്ച സംവിധായകനായി.

2005ലിറങ്ങിയ ദ ബോ, 2006ല്‍ ടൈം, ഇക്കൊല്ലം ബ്രീത്ത്‌ എന്നീ ചിത്രങ്ങളുമായി കിം എത്തി. ലോക ചലച്ചിത്രമേളകളില്‍ ഏറ്റവും പ്രശസ്തമായ കാന്‍ മേളയില്‍ 2007ല്‍ കിമ്മിന്‌ ഇടം കിട്ടി. മത്സരവിഭാഗത്തില്‍ മത്സരിച്ച ബ്രീത്ത്‌ വാന്‍ പ്രതികരണമാണുണ്ടാക്കിയത്‌.

മൌലികമായ കഥനരീതിയാണ്‌ കിമ്മിണ്റ്റെ പ്രത്യേകത. സംഭാഷണങ്ങളിലൂടെയല്ലാതെ ശക്തമായി കഥപറയുവാനും തീഷ്ണമായ ചിത്രീകരണത്തിലൂടെ സിനിമയെ പ്രേക്ഷകണ്റ്റെ കണ്ണിലുടക്കിനിര്‍ത്തുവാനും അദ്ദേഹത്തിനു കഴിയുന്നു. ആദ്യ കാല സിനിമകളില്‍നിന്ന്‌ പ്രമേയപരമായും ദൃശ്യപരമായും ഒട്ടേറെ മാറ്റങ്ങള്‍ വന്നുവെങ്കിലും കിമ്മിണ്റ്റെ സിനിമകള്‍ക്ക്‌ കൊറിയന്‍ നിരൂപകര്‍ ഇന്നും വലിയ സ്ഥാനം കല്‍പ്പിക്കുന്നില്ല. കൊറിയയില്‍നിന്നുള്ള തണുപ്പന്‍ പ്രതികരണത്തോടുള്ള പ്രതിഷേധ സൂചകമായി തണ്റ്റെ സിനിമകള്‍ വിദേശത്ത്‌ റിലീസ്‌ ചെയ്യുവാന്‍ കിം തീരുമാനിക്കുകയും ചെയ്തു.കൊറിയന്‍ വിമര്‍ശകരെ അതിജീവിക്കാന്‍ ഇന്നും സാധിച്ചില്ലെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ കൊറിയന്‍ സിനിമയൊല്‍ കിം കി ഡുക്ക്‌ സിനിമകളാണ്‌.

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്‌ കിം സിനിമയെടുക്കുന്നത്‌. ചലച്ചിത്രമെന്ന കല സ്വയം സ്വായത്തമാക്കിയ കിം തണ്റ്റെ സിനിമകള്‍ സമകാലികരായ കൊറിയന്‍ സംവിധായകരുടെയത്ര ബൌദ്ധിക മേന്‍മയുള്ളവയല്ലെന്ന്‌ സ്വയം വിലയിരുത്തുന്നു. എന്നാല്‍ സാങ്കേതികമായും പ്രമേയപരമായും കിമ്മിണ്റ്റെ സിനിമകള്‍ മറ്റു കൊറിയന്‍ സിനിമകളേക്കള്‍ മേന്‍മ പുലര്‍ത്തുന്നുമുണ്ട്‌. പരീക്ഷണങ്ങളാണ്‌ കിമ്മിണ്റ്റെ മറ്റൊരു പ്രത്യേകത. 2000ല്‍ പുറത്തിറങ്ങിയ റിയല്‍ ഫിക്ഷന്‍ എന്ന സിനിമ വെറും 200 മിനിറ്റുകൊണ്ട്‌ സോളിലെ തെരുവുകളില്‍നിന്ന്‌ ചിത്രീകരിച്ചതാണ്‌. തന്നോടു തെറ്റുചെയ്യുവരെയെല്ലാം കൊലപ്പെടുത്തുന്ന കഥാപാത്രത്തെ തെരുവില്‍ പിന്തുടര്‍ന്നാണ്‌ ഈ ചിത്രം ഒരുക്കിയത്‌.

2001ലെ അഡ്രസ്‌ അനോണ്‍ എന്ന ചിത്രം അമേരിക്കന്‍ സൈനികതാവളത്തിലും ചുറ്റുമായാണ്‌ പൂര്‍ത്തിയാക്കിയത്‌. കൊറിയന്‍ യുദ്ധത്തിണ്റ്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്‌ സ്വാഭാവികമായും കൊറിയക്കു പുറത്തായിരുന്നു ആസ്വാദകരേറെയും. ദൃശ്യപരമായ ചാരുതയാണ്‌ കിമ്മിണ്റ്റെ സിനിമകളുടെ മറ്റൊരു സവിശേഷത. സ്പ്രിങ്ങ്‌, സമ്മര്‍…സിനിമ അതിണ്റ്റെ മകുടോദാഹരണമാണ്‌. കൊറിയയിലെ വിഖ്യാതമായ തടാകത്തിലാണ്‌ രണ്ട്‌ ബുദ്ധഭിക്ഷുക്കളുടെ കഥപറയുന്ന ചിത്രം ഒരുക്കിയത്‌. തടാകത്തിന്‌ പരിസ്ഥിതിനാശം വരില്ലെന്ന്‌ അധികൃതരെ ബോദ്ധ്യപ്പെടുത്താന്‍ ആറുമാസം പുറകെ നടന്ന ശേഷമാണ്‌ കിമ്മിന്‌ അനുമതി കിട്ടിയത്‌. കിം ലോക സിനിമയില്‍ ശ്രദ്ധേയനായത്‌ ഈ ചിത്രത്തോടെയാണ്‌.

സിനിമ കിം സ്വയം പഠിച്ചതാണെങ്കിലും, സംവിധായകന്‍ സിനിമയുടെ സമ്പൂര്‍ണാധികാരിയാണെന്ന്‌ വിശ്വസിക്കുയാളാണ്‌ കിം. തണ്റ്റെ ഭൂരിഭാഗം സിനിമകളുടെയും എഡിറ്റിങ്ങും കലാ സംവിധാനവും തിരക്കഥാ രചനയും സ്വയം നിര്‍വഹിക്കുന്ന കിം, സിനിമകള്‍ നിര്‍മ്മിക്കാനും തയ്യാറാവുന്നു. ഒത്തുതീര്‍പ്പുകളില്ലാതെ തണ്റ്റെ ജീവിത ഭാഷ്യം ചമയ്ക്കുകയാണ്‌ കിമ്മിണ്റ്റെ ഓരോ സിനിമകളും.